കോട്ടയം: പാലാ എക്‌സൈസ് റേഞ്ച് ടീം രാമപുരം കൂടപ്പുലത്ത് നടത്തിയ റെയിഡിൽ വീട്ടിൽ അധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച 1830 ലിറ്റർ വീര്യം കൂടിയ വൈൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൂടപ്പലം പാലയ്ക്കുകുന്നേൽ ഷാജിയെ എക്സൈസ് പിടികൂടി. ഷാജിയുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ ബാരലുകളിലും കന്നാസുകളിലും കുപ്പികളിലുമായാണ് വൈൻ സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റർ വൈൻ 500 രൂപ നിരക്കിൽ ആയിരുന്നു വില്പന.

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.എ പ്രദീപ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആർ.രാജേഷ്, പാലാ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് ഹാരിഷ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.

എക്‌സൈസ് ഇൻസ്‌പെക്ടർ ദിനേശ്.ബി, കുറവിലങ്ങാട് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ഫിലിപ്പ് തോമസ്,അനീഷ് കുമാർ കെ.വി, പ്രിവന്റീവ് ഓഫീസർമാരായ അനിൽ വേലായുധൻ, മനു ചെറിയാൻ, ഷിബു ജോസഫ്,രതീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺലാൽ തൻസീർ,​ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രജനി,​ ഡ്രൈവർ സുരേഷ് ബാബു,​ കുറവിലങ്ങാട് എക്‌സൈസ് റേഞ്ച് ടീം അംഗങ്ങൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.