
പീരുമേട് : സ്വകാര്യവ്യക്തി ഭൂമി കയ്യേറി നിർമ്മാണ പ്രവർത്തനം നടന്ന വാഗമണ്ണിലെ റവന്യൂ ഭൂമി തിരിച്ചുപിടിച്ചു. സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം ഒഴിപ്പിച്ചു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയാണ് നടപടിയെുത്തത്.സർക്കാർ ഭൂമിയാണ്എന്ന് കാണിച്ചു റവന്യൂ വകുപ്പ് ബോർഡും സ്ഥാപിച്ചു.
. വാഗമൺ വില്ലേജിൽ സർവ്വേ നമ്പർ 185 ൽ പെട്ട വരയാട്ട് മെട്ട് ഭാഗത്തെ ഭൂമിയിലാണ് കയ്യേറ്റം നടന്നത്. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ട്രെൻഡിങ് ആയ വാഗമണ്ണിലെ വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന ഒരു പ്രദേശമാണിത് . വളരെ ഉയരം കൂടിയ ഈ മലമുകളിലെ വിനോദസഞ്ചാര സാദ്ധ്യത മുൻകൂട്ടി കണ്ടാണ് കയ്യേറ്റം നടന്നിരിക്കുന്നത് സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാഗമൺ വില്ലേജ് ഓഫീസർ അൻസർ മാത്യുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർസ്ഥലത്ത് എത്തി കയ്യേറ്റം ബോധ്യപ്പെട്ടതോടെ ഒഴിപ്പിക്കാൻ തയ്യാറായത്. കയ്യേറ്റം ശ്രദ്ധയിൽപ്പെട്ട ഉടനെ സ്ഥലം കയ്യേറിയ സ്വകാര്യ വ്യക്തിയോട് വില്ലേജ് ഓഫീസ് അധികൃതർ ഇവിടെ നടത്തിയ നിർമ്മാണ പ്രവർത്തികൾ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സ്വകാര്യവ്യക്തി തയ്യാറാകാതെ വന്നതോടെ റവന്യൂ ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. സ്വകാര്യ വ്യക്തിക്കെതിരെ കേരള ഭൂ സംരക്ഷണ നിയമം പ്രകാരംനടപടി സ്വീകരിക്കാൻപീരുമേട് തഹസീൽദാർക്ക് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. വാഗമൺ വില്ലേജ് ഓഫീസറെ കൂടാതെസ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഷൈമോൻ എം കെ ,.ഫീൽഡ് അസിസ്റ്റന്റ് വിനീത് കെ എം.,ഭൂ സംരക്ഷണ സേനാംഗം ശശികുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.