photo

നെയ്യാറ്റിൻകര : ലോറികയറിയിറങ്ങി മാരായമുട്ടം ചുള്ളിയൂർ മണലുവിള രജ്ഞിത് ഭവനിൽ രഞ്ജിത് (36)ദാരുണമായി മരിച്ചു . കഴിഞ്ഞ ദിവസം രാത്രി 12.30 യോടെയായിരുന്നു അപകടം. നെയ്യാറ്റിൻകര ടിബി ജംഗ്ഷനടുത്തെ എം.വി തിയറ്ററിനുമുന്നിലായിരുന്നു അത്യാഹിതം. ജോലികഴിഞ്ഞ് തിരുവനന്തപുരത്തു നിന്ന് മാരായമുട്ടത്തേക്ക് വരുകയായിരുന്ന രഞ്ജിത്തിന്റെ സ്കൂട്ടർ ചുടുകല്ല് കയറ്റിവന്ന ലോറിയിടിച്ച് വീഴ്ത്തി പുറത്തുകൂടി കയറിയിറ ങ്ങുകയായിരുന്നു ശരീരം മുൻസിപ്പൽ സ്റ്റേഡിയം വരെ ലോറിയിൽ തൂങ്ങി

കിടന്നു. പട്രോളിംഗ് പൊലീസകാരാണ് ബോഡികണ്ടെത്തിയത്. ലോറിഡ്രൈവറും ക്ലീനറും ഒളിവിലാണ്. പൊലീസ് ലോറി പിടിച്ചെടുത്തു കുടുംബത്തിലെ ഏക ആശ്രയ മായിരുന്നു രഞ്ജിത്ത്. അച്ഛൻ ഗോപൻ രണ്ട് വർഷംമുമ്പ് മരിച്ചു. അമ്മുമ്മയും അമ്മ ലതയും ,വിവാഹം കഴിയാത്ത ബന്ധുക്കളായ 2സ്ത്രീകളും ഇയാളുടെ സംരക്ഷണയിലായിരുന്നു. വിവാഹം കഴിയാത്ത രണ്ട് സഹോരിമാരെയും സംരക്ഷിച്ചിരുന്നു ഡിഗ്രിവരെ ഇയാൾ പഠിച്ചിട്ടുണ്ട്. കോൺഗ്രസ് ചുള്ളിയൂർ മുൻ മണ്ഡലം പ്രസിഡന്റായിരുന്നു . നാട്ടിൽ എന്താവശ്യം ഉണ്ടായിരുന്നാലും അവിടെ ഓടിയെത്തുമായിരുന്നു. ഭാര്യ ലക്ഷ്മി, ആദിത്യൻ, ആരവ് മക്കൾ.