വക്കം: നിലയ്ക്കാമുക്ക് - മല്ലൻകുന്നുവിള ഭാഗത്തെ പ്രധാന പാതയിൽ പെെപ്പ് നന്നാക്കുന്നതിനായി ജലഅതോറിട്ടി കുഴിച്ച കുഴി ഇരുചക്രവാഹനയാത്രികർക്കുൾപ്പെടെ മരണക്കെണിയാവുന്നു.പാതയുടെ പുനർനിർമ്മാണം നടന്നുവരികയാണ്.ജലഅതോറിട്ടിയുടെ മുഖ്യ പെെപ്പ് പൊട്ടിയതുമൂലം പാതയോരത്ത് വലിയ കുഴി രൂപപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അധികൃതരെത്തി ചോർച്ച അടച്ചശേഷം കുഴിയടയ്ക്കാതെ സ്ഥലം വിടുകയായിരുന്നു.നിലവിൽ കഴിഞ്ഞ ഒന്നരമാസമായി മല്ലൻകുന്നുവിള ഭാഗങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.കഴിഞ്ഞ ദിവസം വക്കത്തേക്ക് ബെെക്കിൽ പോവുകയായിരുന്ന രണ്ടു യുവാക്കൾക്ക് എതിരെ വന്ന ഓട്ടോറിക്ഷയ്ക്ക് സെെഡ് കൊടുക്കുന്നതിനിടെ കുഴിയിൽപ്പെട്ട് ഗുരുതരപരിക്കേറ്റിരുന്നു.കുഴിയിലേക്ക് പതിച്ച ബെെക്ക് പൂർണമായി തകരുകയും ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വെെദ്യുതിപോസ്റ്റിൽ ഇടിച്ചു നിന്നു.പഞ്ചായത്തിനും പൊലീസ് അധികൃതർക്കും സ്ഥലത്തെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാരും സമീപവാസികളും പരാതി നൽകിയെങ്കിലും നാളിതുവരെ പരിഹാരമുണ്ടായിട്ടില്ല.