ചേർത്തല: മുക്കുപണ്ടം ഉണ്ടാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം റിമാൻഡുചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് അപേക്ഷ നൽകി. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും മുക്കുപണ്ടം പണയംവച്ചതായി കണ്ടെത്തി.

അറസ്റ്റിലായ മറ്റു പ്രതികളായ പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ തൃച്ചാറ്റുകളം സിയാദ് മൻസലിൽ സിയാദ് (32),അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡിൽ അരൂക്കുറ്റി ലൈല മൻസിലിൽ നിയാസ്(32),അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡിൽ വടുതല ജെട്ടി തെക്കേ ഊട്ടുകുളം വീട്ടിൽ റിയാസ്( 45 ) എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാൻ ചേർത്തല പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,എറണാകുളം ജില്ലകളിലാണ് ഏറെയും മുക്കുപണ്ടം പണയംവച്ചിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയതിനുശേഷം കൂടുതൽ ചോദ്യം ചെയ്ത് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.