കൊച്ചി: സാധാരണക്കാരുടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അച്ചടി-ദൃശ്യമാദ്ധ്യമങ്ങൾ അവഗണിക്കുകയാണെന്ന് വൈദ്യുതിവകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കേരളകൗമുദി കൊച്ചി യൂണിറ്റിലെ ജീവനക്കാരുടെ കുടുംബസംഗമം മുളന്തുരുത്തി മാർക്ക് വാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളകൗമുദിയെപ്പോലെ അപൂർവം ചില മുഖ്യധാരാ മാദ്ധ്യമങ്ങൾ മാത്രമാണ് ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കാൻ താത്പര്യം കാണിക്കുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേരളകൗമുദി നൽകുന്ന ശ്രദ്ധ ശ്ളാഘനീയമാണ്.
കേരളത്തിലെ 97 പട്ടികജാതി - വർഗ കോളനികളിൽ ഇന്നും വൈദ്യുതിയില്ല. ഇവിടങ്ങളിലേക്ക് വൈദ്യുതിനൽകാൻ 196കോടിയുടെ പദ്ധതി തയ്യാറാക്കിയപ്പോൾ എതിർപ്പുകളുണ്ടായി. 142.5 കോടി ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന കർഷകരുടെ പ്രശ്നങ്ങളെ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കുന്നതേയില്ലെന്നും മന്ത്രി പറഞ്ഞു. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, സിനിമാ താരങ്ങളായ മണികണ്ഠൻ ആചാരി, ഗോവിന്ദ് വി. പൈ, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ, സൺറൈസ് ഹോസ്പിറ്റൽസ് എം.ഡി പർവീൺ ഹാഫിസ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ, കേരളകൗമുദി കോർപ്പറേറ്റ് ജനറൽ മാനേജർമാരായ എ.ജി. അയ്യപ്പൻ, ഷിറാസ് ജലാൽ എന്നിവർ സംസാരിച്ചു. ന്യൂസ് എഡിറ്റർ ആർ. ലെനിൻ സ്വാഗതവും സീനിയർ മാർക്കറ്റിംഗ് മാനേജർ വി.കെ. സുഭാഷ് നന്ദിയും പറഞ്ഞു.
വിവിധ മേഖലകളിൽ മികവുതെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും കേരളകൗമുദിക്കുവേണ്ടി മന്ത്രി കെ. കൃഷ്ണൻകുട്ടിയും ജസ്റ്റിസ് മേരി ജോസഫും ആദരിച്ചു. സപര്യ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. രാജി കമലമ്മ, ഭാമാസ് റൂട്ട്സ് ഒഫ് ഇംഗ്ളീഷ് അക്കാഡമി സി.ഇ.ഒ ഭാമ അജി, രാഷ്ട്രീയ ലോക്ദൾ പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. മത്തായി ഈപ്പൻ വെട്ടത്ത്, ആന്റോ കോട്ടക്കൽ (കോട്ടക്കൽ അഗ്രോ ഫുഡ്സ്), ഡോ.എം.ഡി. രഞ്ജിത്ത്, ഡോ. ജി. സുജാത (അഞ്ജലി ആയുർവേദിക് വെൽനസ് സെന്റർ), സുമേഷ് (ഹരിദ്ര ബിൽഡിംഗ് കൺസ്ട്രക്ഷൻസ്), ദീപ കൺസ്ട്രക്ഷൻസ് എം.ഡി. വർഗീസ് കളരിക്കൽ, എസ്. സുശീല (ഷേണായ്സ് ഹോട്ടൽ, ആലുവ), ഒ.എം.എ ഗ്ളോബൽ എഡ്യൂഗ്രൂപ്പ് ആൻഡ് ഹോളിഡെയ്സ് ചെയർമാൻ പ്രിൻസ് നാരായണൻ, കെ.എസ്. ആണ്ടവൻ മുനമ്പം, എം.എൽ.സുരേഷ് ഉദയംപേരൂർ, സായ് ശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ, എ.ബി.സി സ്റ്റഡി ലിങ്ക്സ് പ്രസിഡന്റ് ഡോ. ഹെൻറി ജോസഫ്, ഹരിപ്രസാദ് (സീനിയർ മാർക്കറ്റിംഗ് മാനേജർ, ദൃശ്യ കമ്മ്യൂണിക്കേഷൻസ്), അഡ്വ. രാമകൃഷ്ണൻ പോറ്റി, വിനോദ് കെ. മേനോൻ, മിൽമ എറണാകുളം മേഖലാ മുൻചെയർമാൻ ജോൺ തെരുവത്ത്, മാരിടൈം അക്കാഡമി പ്രിൻസിപ്പൽ ക്യാപ്ടൻ സത്യൻ, എം.പി. ഷുക്കൂർ (സെയിൻ ഗോൾഡ്) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
കഴിഞ്ഞ വർഷത്തെ മികച്ച ജീവനക്കാരായി തിരഞ്ഞെടുക്കപ്പെട്ട ജോഷ്വാൻ മനു (ഫോട്ടോഗ്രഫർ), സി.എസ്. ഷാലറ്റ് (എഡിറ്റർ), വിഷ്ണു ദാമോദർ (റിപ്പോർട്ടർ), സി.എസ്. ഷിജു (പ്രാദേശിക ലേഖകൻ), യു.ആർ. മനോജ്കുമാർ (മാർക്കറ്റിംഗ്), എ.കെ. അശ്വകുമാർ (ഡി.ടി.പി), കെ.ജെ. ദീപക് (ഡ്രൈവർ), കെ.എസ്. അജീഷ് (അഡ്മിനിസ്ട്രേഷൻ), കെ.ജി. ബൈജു (സർക്കുലേഷൻ) എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. ജീവനക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു.