p

കൊച്ചി: ചോരക്കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് പനമ്പിള്ളി നഗറിലെ അപ്പാർട്ട്‌മെന്റിന്റെ അഞ്ചാംനിലയിൽ നിന്ന് റോഡിലേക്കെറിഞ്ഞ സംഭവത്തിൽ അമ്മയുടെ സുഹൃത്തായ നർത്തകന് ബന്ധമില്ലെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. 23കാരി ഗർഭിണിയാണെന്ന് ഇയാൾക്ക് അറിയാമായിരുന്നു. രണ്ട് മാസത്തിലേറെയായി തമ്മിൽ സംസാരിച്ചിട്ടില്ലെന്നാണ് തൃശൂർ സ്വദേശിയായ ഇയാൾ ഫോണിൽ പൊലീസിന് നൽകിയ മൊഴി. യുവതിയുടെ ഫോൺ പരിശോധിച്ച് പൊലീസ് ഇത് ഉറപ്പാക്കി.

യുവതി ഇയാൾക്കെതിരെ പരാതി നൽകിയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യംചെയ്യുമ്പോൾ പരാതിയുണ്ടെന്ന് അറിയിച്ചാൽ പീഡനക്കേസെടുക്കാനാണ് തീരുമാനം.

യുവാവിന്റേത് ആത്മാർത്ഥ പ്രണയമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാൾ കൈയൊഴിഞ്ഞു. കടുത്ത മാനസിക സംഘർഷത്തിലായ യുവതി മാതാപിതാക്കളോട് കാര്യം പറയാനും ഭയന്നു. ഗർഭിണിയാണെന്ന് തിരിച്ചറിയാൻ വൈകിയതിനാൽ അലസിപ്പിക്കാനുള്ള ശ്രമവും നടന്നില്ല. പ്രസവാനന്തരം കുഞ്ഞിനെ എന്നെന്നേക്കുമായി ഒഴിവാക്കാൻ തീരുമാനിച്ചെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.

ഇന്റർനെറ്റിലൂടെ പ്രസവമെടുക്കുന്നതും മറ്റും പഠിച്ചു. ഗർഭിണിയാണെന്ന് പുറത്തറിയാതിരിക്കാൻ വലിപ്പംകൂടിയ വസ്ത്രങ്ങൾ ധരിച്ചു. പരസഹായമില്ലാതെ പ്രസവിക്കാനും പൊക്കിൾക്കൊടി മുറിക്കാനും ഇന്റർനെറ്റിലെ അറിവ് സഹായകമായി.

വെള്ളിയാഴ്ച രാവിലെ എട്ടേകാലോടെയാണ് ഓൺലൈൻ ഷോപ്പിംഗ് കമ്പനിയുടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം ഫ്ളാറ്റിനു മുന്നിലെ റോഡിൽ കണ്ടെത്തിയത്.

 യുവതി റിമാൻഡിൽ

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പനമ്പിള്ളി നഗർ സ്വദേശിനിയെ കോടതി 18വരെ റിമാൻഡ് ചെയ്തു. അവർ ചികിത്സയിൽ കഴിയുന്ന എറണാകുളം ജനറൽ ആശുപത്രിയിലെത്തിയാണ് മജിസ്‌ട്രേറ്റ് നടപടി സ്വീകരിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോൾ ജയിലിലേക്ക് മാറ്റും. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ പൊലീസ് വൈകാതെ സമർപ്പിക്കും.

യുവതിയെ ഐ.സി.യുവിലേക്ക് മാറ്റി

വൈദ്യസഹായം തേടാതെയുള്ള പ്രസവമായതിനാൽ അണുബാധയേറ്റ യുവതിയെ ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നാണ് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

ഷീലയും എത്സമ്മയും ഞെട്ടി,
മുറ്റത്ത് ഐശ്വര്യ രജനീകാന്ത് !

സ്വന്തംലേഖകൻ

കോട്ടയം : കഴിഞ്ഞ രണ്ടിന് വൈകിട്ട് പാറമ്പുഴയിലെ വീട്ടുമുറ്റത്ത് അപ്രതീക്ഷിത അതിഥിയെ കണ്ട് ഷീലയും ഭർതൃമാതാവ് എത്സമ്മ ജോസഫും ഞെട്ടി. സൂപ്പർ താരം രജനികാന്തിന്റെ മകൾ ഐശ്വര്യ. സത്യമെന്ന് വിശ്വസിക്കാൻ നിമിഷങ്ങൾ വേണ്ടിവന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ക്യാൻസർ വിദഗ്ദ്ധനായിരുന്ന ഡോ. സി.പി.മാത്യുവിനെപ്പറ്റി ഐശ്വര്യ ചെയ്യുന്ന ഡോക്യുമെന്ററിയിലേക്ക് എത്സമ്മയുടെ അഭിമുഖത്തിനാണ് ഐശ്വര്യ വന്നത്. മെഡിക്കൽ കോളേജിലെ റിട്ട.നഴ്സാണ് എൽസമ്മ.
കോട്ടയം മെഡിക്കൽ കോളേജിൽ എത്സമ്മയുടെ ജോലിക്കാലത്താണ് സി.പി. മാത്യുവും സേവനം അനുഷ്ഠിച്ചത്. മരിച്ചു പോയ ഡോക്ടറെക്കുറിച്ച് ഐശ്വര്യ ചെയ്യുന്ന ഡോക്യുമെന്ററിക്കായി കൂടുതൽ വിവരങ്ങൾ എത്സമ്മയോട് ചോദിച്ചറിഞ്ഞു. പിന്നീട് വിപുലമായ ഷൂട്ടിംഗ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. സുരേഷിനൊപ്പമാണ് ഐശ്വര്യ എത്തിയത്. ജ്യൂസ് കുടിച്ചും സെൽഫിയെടുത്തും വീട്ടുകാർക്കൊപ്പം ഐശ്വര്യയും ഹാപ്പിയായി. കുടുംബ സുഹൃത്തായ ഡോ.സുരേഷ് ചെറുസൂചന പോലും നൽകാതിരുന്നതിനാൽ വല്ലാത്ത സർപ്രൈസായി.
'' ഡോക്ടർ വിളിച്ചിട്ട്, അതുവഴി വരുമെന്ന് പറഞ്ഞു. കൂടെ ഇത്രയും വലിയ താരമുണ്ടാകുമെന്ന് പറഞ്ഞതുമില്ല. സെൽഫി കണ്ടപ്പോഴാണ് സുഹൃത്തുക്കൾ പോലും വിശ്വസിച്ചത്.'
-ഷീല