hajj

നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽനിന്നുള്ള ആദ്യ തീർത്ഥാടകസംഘം പുറപ്പെട്ടു. 278 പേരാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് യാത്രതിരിച്ചത്. പട്ടികയിലുണ്ടായിരുന്ന 279 പേരിൽ ഒരാൾക്ക് യാത്ര ചെയ്യാനായില്ല. 150 പുരുഷന്മാരും 128 സ്ത്രീകളുമാണുള്ളത്. തീർത്ഥാടകർക്ക് ഗൈഡായി കേരള പൊലീസിലെ പി.എ. മനാഫുമുണ്ട്.

ആദ്യവിമാനത്തിൽ യാത്രതിരിക്കേണ്ട ഹാജിമാർ സഞ്ചരിച്ച ബസ് രാവിലെ ക്യാമ്പ് അങ്കണത്തിൽ ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ മുഹമ്മദ് മുഹ്‌സിൻ, അൻവർ സാദത്ത് എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഹജ്ജ് കമ്മിറ്റി ജനറൽ കൺവീനർ എ. സഫർ കയാൽ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബർ, അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, ടി.എം. സക്കീർ ഹുസൈൻ, സിയാൽ ഡയറക്ടർ ജി. മനു, സൗദി എയർലൈൻസ് സ്റ്റേഷൻ ഇൻചാർജ് എസ്. സ്മിത് എന്നിവർ സംബന്ധിച്ചു. ക്യാമ്പിൽ നടന്ന പ്രാർത്ഥനാ സംഗമത്തിന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നേതൃത്വം നൽകി.

മാർ യോഹന്നാൻ യോസേഫ്
എപ്പിസ്‌ക്കോപ്പയ്ക്ക് സസ്പെൻഷൻ
തൃശൂർ : കൽദായ സുറിയാന സഭയുടെ ഇന്ത്യൻ ആർച്ച് ഡയോസീസിന്റെ എമരിറ്റസ് ബിഷപ്പ് മാർ യോഹന്നാൻ യോസേഫിനെ അവകാശ അധികാര സ്ഥാനങ്ങളിൽ നിന്നു സസ്‌പെൻഡ് ചെയ്തു. സുൻഹാദോസിനെ പരസ്യമായി ധിക്കരിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്തതിനാണ് നടപടി. ഇറാക്കിലെ ഏർബിലിലുള്ള പാത്രിയർക്ക ആസ്ഥാനത്ത് പാത്രിയർക്കീസ് മാറൻ മാർ ആവ്വ മൂന്നാമന്റെ അദ്ധ്യക്ഷതയിൽ നടന്ന സുൻഹദോസിലാണ് തീരുമാനം.
2010 ജനുവരി 17ന് മാർ യോഹന്നാൻ യോസേഫ് എപ്പിസ്‌ക്കോപ്പയായി വാഴിക്കപ്പെടുന്ന വേളയിൽ തന്റെ വിധേയത്വം പ്രഖ്യാപിച്ച് സഭയ്ക്ക് സമർപ്പിച്ചിട്ടുള്ള സത്യപ്രതിജ്ഞ ലംഘിച്ചതിനാൽ സഭയിൽ എപ്പിസ്‌ക്കോപ്പയുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിൽ നിന്നും വിലക്കി. 