highcourt

കൊച്ചി: ലോകായുക്ത നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി നിലനിൽക്കില്ലെന്ന് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ വാദിച്ചു. ഇതേവിഷയത്തിൽ ഡിവിഷൻ ബെഞ്ചിൽ പൊതുതാത്പര്യ ഹർജിയുണ്ടെന്നും ചൂണ്ടിക്കാട്ടി.

ഭേദഗതികൾ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെടലിന് വഴിവയ്ക്കുന്നതാണെന്നായിരുന്നു ചെന്നിത്തലയുടെ അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിന്റെ വാദം. സർക്കാർ എതിർസത്യവാങ്‌മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് പി.ഗോപിനാഥ്,ഹർജി ജൂലായ് രണ്ടിലേക്ക് മാറ്റി.