കൊച്ചി: യുവനടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾ ജാമ്യവും അടിസ്ഥാനമാക്കി വിട്ടയയ്ക്കണം.
പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന വാദം കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്. ഹർജി വിശദമായ വാദത്തിനായി ജൂണ് ആറിലേക്ക് മാറ്റി. 2022 മുതൽ ഒരു വർഷം പരാതിക്കാരിയുമായി ബന്ധമുണ്ടായിരുന്നു. തന്റെയൊപ്പം അപ്പാർട്ടുമെന്റിൽ താമസിച്ചിരുന്നു. തുടർന്ന് സൗഹൃദത്തിൽ വിള്ളലുണ്ടായി. കഴിഞ്ഞ ഡിസംബർ മുതൽ പരാതിക്കാരിയെ കണ്ടിരുന്നില്ല.
ഉഭയസമ്മതം വ്യക്തമാക്കാൻ ഫോണിലെ ചാറ്റുകൾ ഹാജരാക്കാൻ തയ്യാറാണെന്നും ഒമർ പറഞ്ഞു. പുതിയ സിനിമയിൽ അവസരം കിട്ടാനായി ലൈംഗിക ബന്ധത്തിന് തയ്യാറായി എന്നാണ് പരാതിക്കാരി പറയുന്നത്.