കരിങ്കുന്നം: കരിങ്കുന്നത്തും സമീപ പ്രദേശങ്ങളിലും പൊതുജനങ്ങൾക്ക് ഭീതി വിതച്ചുകൊണ്ട് ഒരു മാസത്തിൽ ഏറെയായി വിഹരിക്കുന്ന പുലികളെ പിടിയ്ക്കുന്നതിൽ സർക്കാരും വനംവകുപ്പും കാണിക്കുന്ന അനാസ്ഥയ്ക്കും മെല്ലെ പോക്കിനുമെതിരെ ആം ആദ്മി പാർട്ടി കരിങ്കുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗവും കരിങ്കുന്നം വില്ലേജ് ഓഫീസിലേക്ക് മാർച്ചും നടത്തി. പുലികളെ എത്രയും വേഗം പിടികൂടി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുക, കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുക, കേന്ദ്രസഹായം തേടുക എന്നീ ആവശ്യങ്ങളെ ഉന്നയിച്ചാണ് പ്രതിഷേധം. പ്രതിഷേധയോഗം കരിങ്കുന്നം പഞ്ചായത്ത് മെമ്പർ ബീന കുര്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് തൊടുപുഴ നിയോജക മണ്ഡലം സെക്രട്ടറി മായ ബാബു, കരിങ്കുന്നം മണ്ഡലം പ്രസിഡന്റ് ബിബി പൈമ്പിള്ളി, ജെറി തട്ടാമറ്റത്തിൽ, ജിയോ ജോസ് എന്നിവർ സംസാരിച്ചു. പൊതു ജനങ്ങളിൽ നിന്ന് ഈ വിഷയത്തിൽ ഒപ്പു ശേഖരണം നടത്തുകയും നിവേദനം എത്രയും പെട്ടെന്ന് കളക്ടർക്കും വനംമന്ത്രിക്കും നൽകാനും തീരുമാനിച്ചു.