അടിമാലി : പനംകുട്ടിയിൽ നിർമ്മിക്കുന്ന ചിന്നാർ മിനി ജല വൈദുതി പദ്ധതിയുടെ നിർമ്മാണം പരിസ്ഥിതി ആഘാതം പഠനം നടത്താതയാണ് നടക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ .തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട അനിയത്രിതമായ സ്‌ഫോടനം പ്രദേശത്തെ ജനജീവിതത്തെ താറുമാറാക്കിയിയിരിക്കുകയാണ് നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായതും ഭൂമി വീണ്ടുകിരി ഗർത്തങ്ങൾ രൂപപ്പെട്ടതും കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി കെ ബീനാകുമാരി പറഞ്ഞു .നാട്ടുകാരുടെ പരാതിയെ തുടർന്ന് പനംകുട്ടിയിലെ പവർ ഹൗസ് നിർണമാണ പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കമ്മിഷനംഗം . ജനങ്ങളുടെ
സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ തുരങ്ക നിർമ്മാണവും മറ്റും നടത്തേണ്ടതെന്ന് കമ്മീഷൻ വിലയിരുത്തി . ജനങ്ങളുടെ പരാതിയുമായി ബന്ധപെട്ടു കെ .എസ് .ഇ .ബി യോട് വിശദികരണം ആവശ്യപ്പെടുമെന്നും സർക്കാരിന്റെ ശ്രദ്ധയിലേക്ക് പ്രശനം കൊണ്ടുവരുമെന്നും കമ്മീഷൻ വ്യക്തമാക്കി . ദുരന്ത മേഖലയിൽപെട്ട താമസക്കാരുടെ ഭൂമി മതിയായ വില നൽകി കെ എസ് ഇ ബി ഏറ്റടുക്കാൻ തയ്യാറാകണം . ഇവിടെത്തെ താമസക്കാർ നമമാത്ര കർഷകരാണ് സ്‌ഫോടനം മൂലം നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത് കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .നിലവിൽ ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകേണ്ടത്. അപകടമേഖലയിൽ താമസിയ്ക്കുന്ന ആളുകളെ എത്രയും വേഗം ഭൂമി ഏറ്റെടുത്ത് മാറ്റി താമസിപ്പിക്കാൻ നടപടി സ്വീകരിക്കാൻ ബോർഡിന് നിർദേശം നൽകുമെന്നും കമ്മീഷൻ അറിയിച്ചു.