കണ്ണൂർ: കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. പ്രശ്നപരിഹാരമില്ലെങ്കിൽ കണ്ണൂർ-തലശ്ശേരി ബൈപാസ് റൂട്ടിലും പണിമുടക്ക് വ്യാപിപ്പിക്കുമെന്ന് ജില്ലാ ബസ് ഓണേഴ്സ് അസോസിയേഷൻ വൈസ് ചെയർമാൻ രാജ് കുമാർ കരിവാരത്ത് പറഞ്ഞു. ദേശീയപാത ബൈപാസ് പൂർത്തിയാകുമ്പോൾ കണ്ണൂർ ഭാഗത്ത് നിന്ന് നടാൽ ഗേറ്റ് വഴി വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകുവാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. വ്യാഴാഴ്ച മുതൽ 50 ഓളം ബസുകളാണ് ഈ റൂട്ടിൽ പണിമുടക്ക് നടത്തുന്നത്. സമരം ഒത്തുതീർപ്പാക്കുന്നത് സംബന്ധിച്ച് ഇന്ന് എ.ഡി.എമ്മിന്റെ ചേമ്പറിൽ ചർച്ച നടക്കും.