കാഞ്ഞിരപ്പള്ളി: കുമളി സ്വദേശിയായ നാൽപ്പത്തെട്ടുകാരന്റെ പൂർണ്ണമായി തേഞ്ഞ രണ്ടു ഇടുപ്പുകളും ഒരേദിവസം തന്നെ മാറ്റിവെയ്ക്കുന്ന അപൂർവ നേട്ടവുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രി. ഇടുപ്പ് വേദനയുമായി നടക്കാൻപോലും സാധിക്കാതെ ഇരുന്ന വ്യക്തിയാണ് രണ്ടു മാസങ്ങൾക്ക് മുൻപ് മേരീക്വീൻസിലെ ഓർത്തോപീഡിക് & ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. ബ്ലെസ്സിൻ എസ്.ചെറിയാന്റെ കീഴിൽ ശസ്ത്രക്രിയ്ക്ക് വിധേയമായത്. രോഗിക്ക് പ്രോട്ടീൻ സി, പ്രോട്ടീൻ എസ് കുറവുകൾ ഉള്ളതിനാൽ കാലിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കൂടുതലായിരുന്നു. 1993ൽ അമേരിക്കയിലെ ഒഹായോയിലാണ് ഇത്തരത്തിൽ പ്രോട്ടീൻ കുറവുഉള്ള രോഗിയുടെ ഇടുപ്പ് അവസാനമായി വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് വിധേയനായ രോഗി പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.