പത്തനംതിട്ട : കുമ്പഴയിൽ വൃദ്ധയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് സ്വദേശി മയിൽസ്വാമി (73)യാണ് ശിക്ഷിക്കപ്പെട്ടത്. കുമ്പഴ മനയത്ത് വീട്ടിൽ ജാനകി (92)യാണ് കൊല്ലപ്പെട്ടത്. പിഴത്തുക ജാനകിയുടെ ഇളയ മകന് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജയകുമാർ ജോൺ വിധിച്ചു.
2020 സെപ്തംബർ 7ന് രാത്രി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലെ വേലക്കാരിയായ ഭൂപതിക്കും ജാനകിക്കും ഒപ്പം താമസിച്ചുവന്ന പ്രതി ഭൂപതിയെ സ്വന്തമാക്കാൻ ഉദ്ദേശിച്ചാണ് വൃദ്ധയെ കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഹരിശങ്കർ ഹാജരായി.