c

എസ്. സജീവ് കുമാർ

ചില യുവാക്കളുടെ മനോവ്യതിയാനങ്ങളിലേക്ക് നോട്ടമയച്ച് കുറ്റാന്വേഷണ സമാനമായ അന്തരീക്ഷത്തിലൂടെ മുന്നേറുന്ന സവിശേഷ നോവൽ. മനശാസ്ത്ര വിശകലനം സഗൗരവം നടത്തുന്ന നോവൽ എന്നും വിശേഷിപ്പിക്കാം. ഉദ്വേഗജനകമായ വായന ലിബിഡിനൽ എനർജിയെക്കുറിച്ചുള്ള സിഗ്മണ്ട് ഫ്രോയിഡിന്റെ ആശയത്തെ പുതിയ വീക്ഷണത്തിൽ നോക്കിക്കാണുന്നു.
പ്രസാധകർ: പ്രഭാത് ബുക് ഹൗസ്

ബാക്കി വന്ന ജീവിതം

കെ.സി. ചന്ദ്രശേഖരൻ പിള്ള

കെ.സി. ചന്ദ്രശേഖരൻ പിള്ള
കൊല്ലം പരവൂർ പൊഴിക്കര കോതേത്തു കുടുംബാംഗം കെ.സി. ചന്ദ്രശേഖരൻ പിള്ളയുടെ പുതിയ രചനയാണ്ബാക്കി വന്ന ജീവിതം. സ്വന്തം നാടിനെക്കുറിച്ചും നാടിന്റെ നന്മകളെക്കുറിച്ചും ഭംഗികളെക്കുറിച്ചും നാട്ടുകാരെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന ഈ ചെറു നോവൽ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളായ 'ആകാശത്തിന്റെ ഒരു തുണ്ട് " എന്ന രചനയുടെ ബാക്കിപത്രം പോലെ കൗതുകം ജനിപ്പിക്കുന്നു. നിറഞ്ഞുതുളുമ്പുന്ന പൊഴിക്കര കായൽക്കരയിൽ പുലരിയിൽ കുഞ്ഞിക്കാറ്റേറ്റ് കുളിരുകോരി നിന്നിരുന്ന ബാല്യത്തിന്റെ ലഹരി പിടിപ്പിക്കുന്ന ഓർമ്മകൾ പുസ്തകത്തിലുണ്ട്.
പ്രസാധകർ:
പ്രമദം പബ്ലിക്കേഷൻസ്