vvvvv


പൊന്നാനി : കടുത്ത വേനൽ കാരണം ഇത്തവണ പൊന്നാനി കോൾമേഖലയിൽ നശിച്ചത് 2,000ത്തോളം ഏക്കറിലെ കൃഷി. വേനൽക്കാലത്ത് നിരന്തരം കൃഷിനാശമുണ്ടാവുന്നുണ്ടെങ്കിലും വെള്ളമെത്തിക്കാൻ നടപടികളുണ്ടാവാത്തത് കർഷകരെ നിരാശരാക്കുന്നു.
കേരളത്തിൽഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന തൃശൂർ പൊന്നാനി കോൾ മേഖലയിൽപ്രകൃതിക്ഷോഭവും ജലദൗർലഭ്യവും കാരണം വർഷങ്ങളായി കടുത്ത ബുദ്ധിമുട്ടിലാണ് കർഷകർ. പ്രശ്നങ്ങൾക്ക് കൃഷിവകുപ്പിൽ നിന്നും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഇത്തവണ 2000ത്തോളം ഏക്കറിലെ കൃഷി കരിഞ്ഞെന്നാണ് കർഷകരുടെ കണക്ക്. ബിയ്യം റെഗുലേറ്റർ വഴി കൂടുതൽ വെള്ളം വലിയ അളവിൽ പോയതാണ് കോൾകൃഷിയെ ഇത്തവണ പ്രതികൂലമായി ബാധിച്ചത്. സബ്സിഡി ഇതുവരെ ലഭിക്കാത്തതും പ്രശ്നമാണ്.
മേഖലയിലെ പലരും ഇന്നും കോൾകൃഷിയെ ആശ്രയിച്ചു കുടുംബം പുലർത്തുന്നവരാണ്. പലപ്പോഴും അഞ്ചു മാസത്തോളമേ ഇവരിൽ പലർക്കും തൊഴിലുണ്ടാവൂ. കൃഷിയിലെ നഷ്ടം ഇവരുടെ ജീവിതം വഴിമുട്ടിക്കുന്ന അവസ്ഥയുണ്ട്. കോൾകൃഷിയിലെ ജലക്ഷാമം പരിഹരിക്കാൻ ഭാരതപ്പുഴയിൽ നിന്നും വെള്ളമെത്തിക്കാൻ പദ്ധതിയുണ്ടെന്ന് പറയാറുണ്ടെങ്കിലും ഇതൊന്നും പ്രാവർത്തികമായില്ലെന്നാണ് കർഷകരുടെ പരിഭവം സാധാരണയായി ഉമ, ജ്യോതി, മനുരത്നാ എന്നീ വിത്തുകളാണ് കോൾക്കൃഷിക്ക് കൂടുതലായും ഉപയോഗിക്കുന്നത് ഇതിൽ ഉമയ്ക്ക്  135 ദിവസം വേണം മൂപ്പെത്താൻ. 
കൂടുതൽ വിളവ് തരുന്ന വിത്തും ഉമയാണ്.
കൃഷിയുടെ അവസാനഭാഗം കടുത്ത വേനൽക്കാലത്താകുമെന്നത് മേഖലയെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്.

ചെലവേറെ, സങ്കീർണ്ണവും
ജില്ലയിലെ തന്നെ ഏറ്റവുമധികം പുഞ്ചക്കൃഷി നടക്കുന്ന ഭാഗമാണ് പൊന്നാനി-തൃശൂർ കോൾമേഖല. ഏകദേശം ഏഴായിരം ഏക്കർ കോൾപാടത്താണ് നെൽകൃഷി നടക്കുന്നത്. വെട്ടിക്കടവ്, മങ്ങാട്ടുതാഴം. തേരേറ്റ് കായൽ, സ്രായിക്കടവ്, അയിലക്കാട് തുടങ്ങി തൃശൂർ, മലപ്പുറം ജില്ലകളിലായ് പരന്നു കിടക്കുന്നതാണ് തൃശൂർ- പൊന്നാനി കോൾപ്പാടം. സങ്കീർണ്ണവും ഒപ്പം ചെലവ് കൂടിയതുമാണ് കോൾകൃഷി. സാധാരണ നെൽകൃഷിയിടങ്ങളിലേത് പോലെ വർഷത്തിൽ രണ്ടുതവണ കൃഷി നടത്താനാവില്ല. വെള്ളം കെട്ടിനിൽക്കുന്ന കായൽ പ്രദേശങ്ങൾ ആണെന്നതിനാൽ വെള്ളം വറ്റുമ്പോഴും പമ്പ് ചെയ്തു വറ്റിച്ചുമാണ് ഇവിടെ കൃഷി ആരംഭിക്കുക. ഡിസംബർ അവസാനത്തോടെയാണ് മിക്കവാറും കോൾപാടങ്ങളിൽ കൃഷി തുടങ്ങുക. ചിലപ്പോൾ അത് ജനുവരി മാസത്തിലേക്കും കടക്കും. വേനൽക്കാല കൃഷി ആയതിനാൽ തന്നെ വെള്ളം ധാരാളം ആവശ്യമാണ്തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്.

കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ ചർച്ചകൾ വേണം. ഉദ്യോഗസ്ഥരും കർഷകരും ചേർന്നിരിക്കുന്ന സാഹചര്യം പലപ്പോഴും ഇല്ല.കർഷകരുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.

ജയാനന്ദൻ,

കോൾപാട സമിതി സെക്രട്ടറി