muralidharan

തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിലെ എടത്വ കേളമംഗലത്ത് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാർ മരിച്ചു. പെരിങ്ങര കാരയ്ക്കൽ കരുമാലിൽ വീട്ടിൽ കെ.വി മുരളീധരൻ (സോമൻ - 65), നെടുമ്പ്രം പഞ്ചായത്ത് മൂന്നാം വാർഡിൽ രമ്യാഭവനിൽ ജെ. മോഹനൻ (65) എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തകഴിയിലെ തടിമില്ലിലെ ജീവനക്കാരായ ഇരുവരും ജോലിക്ക് പോകുമ്പോൾ ബുധനാഴ്ച രാവിലെ എട്ടിന് കേളമംഗലം പറത്തറ പാലത്തിന് സമീപമായിരുന്നു അപകടം. മുരളീധരനാണ് സ്കൂട്ടർ ഒാടിച്ചത്. എതിർദിശയിൽ നിന്ന് നിയന്ത്രണം തെറ്റിവന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെയും സ്കൂട്ടറുമായി 100 മീറ്ററോളം മുന്നോട്ട് ഓടിയ ശേഷമാണ് ബസ് നിന്നത് . ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.
തങ്കമണിയാണ് മുരളീധരന്റെ ഭാര്യ. മക്കൾ: സനോജ്, സജി. മരുമക്കൾ: സോണിയ, പ്രസീത. മോഹനന്റെ ഭാര്യ മിനി. മകൾ രമ്യ. മരുമകൻ : സുനിൽകുമാർ. ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ