ganesh-kumar

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് നിസാരമായി നൽകാനാവില്ലെന്നും സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും മന്ത്രി കെ.ബി ഗണേശ്കു‌മാർ. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവൻ ബലികൊടുക്കാനാവില്ല. മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

മലപ്പുറം ആർ.ടി ഓഫീസിൽ വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടും. ഡ്രൈവിങ് സ്‌കൂളുകളുടെ ഗ്രൗണ്ടിൽ ടെസ്റ്റ് വേണ്ട. സർക്കാർ സ്ഥലം വാടകയ്‌ക്കെടുത്ത് ടെസ്റ്റ് നടത്തും. ഗുണ്ടായിസം സർക്കാരിനോട് നടക്കില്ല. മലപ്പുറത്തെ വേല കൈയിൽ വച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.