പെരുമ്പാവൂർ:തലയണ കടയുടെ മറവിൽ മയക്കുമരുന്ന് വില്പന നടത്തിയ അസാം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹർ മെഹബൂബ് (24) പിടിയിലായി.
പെരുമ്പാവൂർജ്യോതി ജംഗ്ഷനിൽ നടത്തുന്ന തലയണക്കടയുടെ മറവിൽ ഹെറോയിൻ വില്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 93 കുപ്പി ഹെറോയിൻ പെരുമ്പാവൂർ
എ.എസ്.പിയുടെ നേതൃത്വത്തിലുള്ള. പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അസാമിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു കുപ്പികളിലാക്കി വില്പന നടത്തി വരികയായിരുന്നു. കഴിഞ്ഞദിവസം 16 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ അന്വേഷണസംഘം പിടികൂടിയിരുന്നു എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.കെ രാജേഷ് ,സബ് ഇൻസ്പെക്ടർമാരായ വി.വിദ്യ, റെജി മോൻ എ.എസ്.ഐ പി.എ അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എൻ
മനോജ് കുമാർ, ടി.എ അഫ്സൽ ,എ.ടി ജിൻസ്, സി.പി ഒ മാരായ കെ.എ അഭിലാഷ് , ബെന്നി ഐസക് എനിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.