p

ആലപ്പുഴ: കാറിൽ സ്വിമ്മിംഗ് പൂളൊരുക്കി പൊതുനിരത്തിൽ സഞ്ചരിച്ച യൂട്യൂബർ ടി.എസ്. സജുവിന്റെ (സഞ്ജു ടെക്കി) ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ആർ. രമണന്റേതാണ് ഉത്തരവ്. ഇതിന്റെ പകർപ്പ് സഞ്ജുവിന് നേരിട്ട് കൈമാറി. ഇയാളുടെ യൂട്യൂബ് വീഡിയോകൾ പരിശോധിച്ചതിൽ നിന്ന്,നിരന്തരം മോട്ടോർ വാഹനനിയമം ലംഘിച്ചതിനാലാണ് നടപടിയെന്ന് ആർ.ടി.ഒ ആർ.രമണൻ പറഞ്ഞു. ഇയാൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതിയുടെ പരാമർശവുമുണ്ടായിരുന്നു.

അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും കടുത്ത നടപടിയെടുക്കല്ലെന്നും സഞ്ജു മോട്ടോർ വാഹന വകുപ്പിനോട് പറഞ്ഞു. ആജീവനാന്ത കാലത്തേക്കാണ് ലൈസൻസ് റദ്ദാക്കിയതെങ്കിലും,സഞ്ജുവിന് അപ്പീൽ പോകാനുള്ള നിയമപരിരക്ഷ ലഭിക്കും. കഴിഞ്ഞ ദിവസം ഇയാൾ രൂപമാറ്റം വരുത്തിയ സ്വന്തം ഉടമസ്ഥതയിലുള്ള ടാറ്റാ സഫാരി കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പ് ഒരു വർഷത്തേക്ക് റദ്ദാക്കിയിരുന്നു. യൂട്യൂബ് വീഡിയോയുടെ പശ്ചാത്തലത്തിൽ വകുപ്പ് കേസെടുത്തതിന് പിന്നാലെ സഞ്ജു,മോട്ടോർ വാഹന വകുപ്പിനെയും,മാദ്ധ്യമങ്ങളെയും അധിക്ഷേപിച്ച് വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. പത്ത് ലക്ഷം രൂപ മുടക്കിയാൽ ലഭിക്കാത്ത പബ്ലിസിറ്റിയാണ് തനിക്ക് ലഭിച്ചതെന്നായിരുന്നു സഞ്ജുവിന്റെ പരിഹാസം. തുടർന്ന് ശിക്ഷാനടപടിയുടെ ഭാഗമായി മലപ്പുറം എടപ്പാൾ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഡ്രൈവിംഗ് ആൻഡ് ട്രാഫിക് റിസർച്ചിലെ പരിശീലന ക്ലാസിന്റെയും,ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സന്നദ്ധ സേവനത്തിന്റെും കാലയളവ് ദീർഘിപ്പിച്ചിരുന്നു.

@ തദ്ദേശസ്വയംഭരണ തിര.
വോട്ടർപട്ടികയിൽ വെള്ളിയാഴ്ച
വരെ പേര് ചേർക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ ജൂൺ 21വരെ പേര് ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞിരിക്കണം. ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.
നിയമസഭ,ലോക്സഭ വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലും തദ്ദേശവോട്ടർ പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണം. തദ്ദേശവോട്ടർ പട്ടികയുടെ കരട് കമ്മിഷൻ വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ്,താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.
അക്ഷയ സെന്റർ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങൾ മുഖേനയും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹീയറിംഗ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ അപേക്ഷകൻ ആവശ്യമായ രേഖകൾസഹിതം ഹീയറിംഗിന്ഹാജരാകണം.