ന്യൂഡൽഹി: മദ്യനയക്കേസിൽ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്നലെ തീഹാർ ജയിലിൽ കീഴടങ്ങി. മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലും കണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലും പ്രാർത്ഥിച്ചശേഷം ആംആദ്മി പാർട്ടി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്‌തശേഷം വൈകിട്ട് അഞ്ചിനാണ് ജയിലിലെത്തിയത്. തുടർന്ന് വീഡിയോ കോൺഫറൻസ് മുഖേന റൗസ് അവന്യു കോടതി ജഡ്‌ജി മുൻപാകെ ഹാജരാക്കി. ജൂൺ അഞ്ചുവരെ റിമാൻഡ് ചെയ്‌തു. കേജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ അഞ്ചിന് കോടതി വിധി പറയും.