fire

അങ്കമാലി: നാടിനെ നടുക്കിയ ദുരന്ത വാർത്ത കേട്ടാണ് അങ്കമാലി ഇന്നലെ ഉണർന്നത്. പുലർച്ചെ ഫയർഫോഴ്സ് വാഹനം സൈറൺ മുഴക്കി വേണ്ടത്ര വീതിയില്ലാത്ത പറക്കുളം റോഡിലൂടെ പോകുന്നതു കണ്ട് വിവരം തിരക്കിയവർ ഹൈവേ ജംഗ്ഷനിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറി ഒരു കുടുംബത്തിലെ നാലു പേർ വെന്തുമരിച്ചെന്ന വിശ്വസിക്കാനാവാത്ത വാർത്തയാണ് കേട്ടത്. ടൗണിൽ ഏറെക്കാലം മലഞ്ചരക്ക് കച്ചവടം നടത്തിയിരുന്ന ബിനീഷ് നാട്ടുകാർക്ക് പരിചിതനായിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ അനു മാത്യുവും മക്കളായ ജൊവാന, ജെസ്‌വിൻ എന്നിവർ കിടപ്പുമുറിയിൽ പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വാർത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് ബിനീഷിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.