binoy
ബിനോയി

പെരുമ്പാവൂർ: അറക്കപ്പടി വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി |ബിനോയിയെ (40) ആണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ആറാംതീയതി പുലർച്ചെ അറക്കപ്പടി വില്ലേജ് ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് നാല് ലാപ്ടോപ്പുകളും ബാറ്ററിയും മോഷ്ടിക്കുകയായിരുന്നു.

കഴിഞ്ഞ 22ന്‌ ആണ് മോഷണക്കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയത്. കഴിഞ്ഞ 23ന് പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുനിന്നു ഈ മാസം 5 ന് ഹൈക്കോർട്ട് ജംഗ്ഷനിൽനിന്നുമായി രണ്ട് സ്കൂട്ടറുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ്.

എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എം.കെ. രാജേഷ്, സബ് ഇൻസ്പെക്ടർ ദിനേശ്‌കുമാർ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ പി.എസ്. സലിം, ടി.എൻ. മനോജ്കുമാർ, ടി.എ. അഫ്സൽ, സി.പി.ഒമാരായ ബെന്നി ഐസക്, കെ.എ. അഭിലാഷ്, സിബിൻ സണ്ണി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.