തൊടുപുഴ: വിളവേറെയുണ്ട്, വിലയുമുണ്ട് പക്ഷെ ലാഭം ഇല്ലാതെ കൊക്കോ കൃഷി. കൊക്കോ കായ്കൾക്ക് ചീയൽ രോഗംവ്യാപകമായി പിടിപെടുന്നതാണ് കർഷകരെ ദുരിതത്തിലാക്കിയത്.
റെക്കാഡ് വിലയിലേയ്ക്ക് കുതിച്ചത് അടുത്ത കാലത്ത് ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോഴും കൊക്കോയ്ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. ഉത്പാദന കുറവിനൊപ്പം കായ്കൾ ചീഞ്ഞ് പോകുന്നത് കർഷകർക്ക് തിരിച്ചടിയാവുകയാണ്. തോരാമഴയുടെ കാലത്ത് സാഭാരണ സംഭവിക്കാറുണ്ടെങ്കിലും മഴ കനക്കുംമുമ്പേ കൊക്കോ കായ്കൾ വലിയ തോതിൽ ചീഞ്ഞഴുകി നശിച്ച് പോകുന്നതാണ് കർഷകർക്ക് പ്രതിസന്ധിയായിട്ടുള്ളത്. മേയ് ആദ്യം മുതൽ ആരംഭിച്ച മഴ തോരാതെ വന്നത് കൊക്കോകായിൽ വെള്ളിന്റെ അളവ്കൂടി. വെയിൽ കിട്ടുമ്പോൾകായ്കൾ വീണ്ടും ഈർപ്പത്തിന്റെ കാര്യത്തിൽ പൂർവ്വസ്ഥിതിയിലെത്താറുണ്ടായിരുന്നു. സാധാരണ വേനൽ മഴയ്ക്ക് ശേഷം ലഭിച്ച വെയിൽ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ലഭിച്ചില്ല. ഇക്കാരണം കൊണ്ടു തന്നെ പല കർഷകർക്കും മഴയെത്തും മുമ്പേ കൊക്കോ മരങ്ങളിൽ മരുന്നടിക്കുന്നതിനും മറ്റു പരിപാലനത്തിനും സാവകാശം ലഭിച്ചില്ല. ഇത് കായ്കൾ വലിയ തോതിൽ ചീയുന്നതിന് ഇടവരുത്തിയിട്ടുണ്ട്.
ഇനിയും കണ്ണീർ
കുടിപ്പിക്കരുതേ...
ഉണങ്ങിയ പരിപ്പിന് 500 രൂപയും പച്ച പരിപ്പിന് 140 രൂപയുമാണ് വില. ഉണങ്ങിയ പരിപ്പിന് വില ഇത്തവണ ആയിരത്തിന് മുകളിലേക്ക് ഉയർന്നിരുന്നു. വില ഉയർന്നപ്പോഴും വേണ്ട വിധത്തിലുള്ള ഉത്പാദനം ഇല്ലെന്ന നിരാശയിലായിരുന്നു കർഷകർ. ഇതിന് പിന്നാലെയാണിപ്പോൾ കൊക്കോ കായ്കൾക്ക് ചീയൽ രോഗം ബാധിച്ചിട്ടുള്ളത്. മഴ കനക്കുന്നതോടെ കായ്കൾ കൂടുതലായി ചീയൽ ബാധിച്ച് ഉത്പാദനം പൂർണ്ണമായി ഇല്ലാതാകുമോയെന്ന ആശങ്കയും കർഷകർ പങ്കു വയ്ക്കുന്നു.
ഹൈറേഞ്ചിലെ
സൂപ്പർ കൃഷി
സംസ്ഥനത്ത് തന്നെ ഏറ്റവുമധികം കൊക്കോകൃഷി നടക്കുന്നത് ഹൈറേഞ്ചിലാണ്. ലോ റേഞ്ചിൽ താരതമ്യേന മറ്റ് ജില്ലകളെ അപേക്ഷിച്ച് താതമ്യേനെ കൂടുതലാണ്. മറ്റ് വിളകളെ അപേക്ഷിച്ച് കൃഷിച്ചെലവ്കുറഞ്ഞതും ലാഭം ഉള്ളതും ജില്ലയുടെ കാർഷിക കലണ്ടറിനോട് ഇണങ്ങിച്ചേരുന്നതുമായതിനാൽ കൊക്കോകൃഷിയിലേയ്ക്ക് കൂടുതൽ കർഷകരെ ആകർഷിച്ച് പോരുന്നുണ്ട്.