തൊടുപുഴ : നഗരസഭ പരിധിയിലെ വ്യാപാര- വാണിജ്യ സ്ഥാപനങ്ങളുടെ 2024- 25 വർഷത്തെ മുനിസിപ്പൽ ലൈസൻസ് പിഴകൂടാതെ ജൂൺ  30 വരെ പുതുക്കാവുന്നതാണ്. ഇനിയും ലൈസൻസ് പുതുക്കാത്ത സ്ഥാപനങ്ങൾ അടിയന്തരമായി കെ സ്മാർട്ട് സംവിധാനത്തിൽ സിറ്റിസൺ പോർട്ടലിലൂടെയും അക്ഷയ സെന്റർ/ ഓൺലൈൻ സർവീസ് സെന്ററിലൂടെ  അപേക്ഷകൾ സമർപ്പിച്ച് ഫീസ് ഒടുക്കി സർട്ടിഫിക്കറ്റുകൾ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.നഗരസഭയിൽ നിന്നും അനുമതിയില്ലാതെ (ലൈസൻസ് ) യാതൊരുവിധ വ്യാപാരങ്ങളോ സ്ഥാപനങ്ങളോ പ്രവർത്തിക്കാൻ പാടില്ലാത്തതും നഗരസഭ നൽകുന്ന NULM കാർഡ് ഇല്ലാതെ ഒരിടങ്ങളിലും തെരുവ് കച്ചവടം നടത്താൻ പാടില്ലാത്തതും വീഴ്ച വരുത്തുന്നവർക്കെതിരെ 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.