നെടുംകണ്ടം : ഈഴവ സുദായം  നേരിടുന്ന അസമത്വത്തെ ചൂണ്ടിക്കാണിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ വേട്ടയാടുന്നതിനെ ഈഴവജനത ശക്തമായി നേരിടുമെന്ന് നെടുങ്കണ്ടം യൂണിയൻ.ഇരു രാഷ്ട്രീയ മുന്നണികളും പിന്നാക്ക വിഭാഗങ്ങളെ ഉപയോഗിച്ച് മുതലെടുപ്പിനുവേണ്ടിമാത്രമാണ് ശ്രമിക്കുന്നതെന്നും ഇവർക്ക് ഈഴവ ജനതയുടെ വോട്ട് മാത്രമാണ് ലക്ഷ്യമെന്നും സത്യം പറയുമ്പോൾ വർഗ്ഗീയവാതിയായി കാണുന്നത് നല്ലതല്ലെന്നും നെടുംകണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പറഞ്ഞു. ഒരു കൂട്ടർ അധികാരം നിലനിർത്തുന്നതിനും മറ്റൊരു കൂട്ടർ അധികാരത്തിൽ കയറുന്നതിനുമായി മുസ്ലീംങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ പാർട്ടികളെ കൂട്ടുപിടിക്കുന്നു. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹതപ്പെട്ടതിലും കൂടുതൽ ആനുകുല്യങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ ഹിന്ദു, പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളും അവസരങ്ങളും തിരസ്കരിക്കുകയാണ്  ചെയ്യുന്നത്.  മറ്റുള്ളവരുടെ അവകാശങ്ങൾ കൈയടക്കാനല്ല, അവർക്ക് കൊടുക്കുന്നതുപോലെതന്നെ മറ്റുള്ളവർക്കും ലഭിക്കണമെന്ന് പറയുന്നതിൽ എന്ത് വർഗ്ഗീയതയാണുള്ളത്. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാത്രമല്ല, സൊസൈറ്റി, സഹകരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ പോലും ഈഴവരെ തഴയുന്നത് മറ്റുള്ള സമുദായങ്ങളെ പ്രീണിപ്പിക്കാൻ തന്നെയാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം ജനറൽ സെക്രട്ടറിക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുനടന്ന യോഗത്തിൽ സജി പറമ്പത്ത് പറഞ്ഞു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ ,ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ, കൗൺസിലർമാരായ സി.എം ബാബു, ജയൻ കല്ലാർ, സുരേഷ് ചിന്നാർ, മധു കമലാലയം തുടങ്ങിയവർ സംസാരിച്ചു.