കൂത്തുപറമ്പ്: ഗ്യാപ് അനാലിസിസ് നടത്തി ആർദ്രം മാനദണ്ഡ പ്രകാരം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരുടെ തസ്തികകൾ ഘട്ടം ഘട്ടമായി സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും എൻ.എച്ച്.എമ്മിന്റെ 2023 24 വാർഷിക പദ്ധതിയിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ചു 57.21 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഭരണാനുമതി നൽകിയിട്ടുള്ളതിനാൽ ഉപകരണങ്ങളുടെ വിതരണം നടന്നു വരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. പുതിയ കെട്ടിടം പൂർണതോതിൽ എപ്പോൾ സജ്ജമാവുമെന്ന കെ.പി.മോഹനൻ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ആശുപത്രിയ്ക്കായി നിർമ്മിച്ച പുതിയ കെട്ടിടത്തിലേയ്ക്ക് ആവശ്യമായ മെഡിക്കൽ ഗ്യാസ് ലൈൻ സിസ്റ്റത്തിന് സാങ്കേതികാനുമതി നൽകുന്നതിനുള്ള പ്രൊപ്പോസൽ പി.ഡബ്‌ള്യു.ഡി. ചീഫ് എൻജിനീയർ നൽകിയത് സർക്കാർ പരിശോധിച്ചു വരുന്നുണ്ടെന്നും സാങ്കേതിക അനുമതി ലഭിച്ചുകഴിഞ്ഞാൽ 4 മാസത്തിനുളളിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.