d

മാലെ : ഗാസയിൽ യുദ്ധം തുടരുന്നതിനിടെ ഇസ്രയേൽ പൗരന്മാർക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താനുള്ള തീരുമാനവുമായി  മാലദ്വീപ്. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മാലദ്വീപിന്റെ കടുത്ത നിലപാട്.   ഇസ്രയേലി പാസ്‌പോർട്ടുള്ളവർ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാൻ ഇമിഗ്രേഷൻ നിയമങ്ങളിൽ ഭേദഗതി വരുത്താൻ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അദ്ധ്യക്ഷതയിൽ  ക്യാബിനറ്റ് യോഗം തീരുമാനിച്ചു. നിരോധന നടപടികളുടെ മേൽനോട്ടത്തിന് മന്ത്രിതല സമിതിയെയും  നിയോഗിച്ചിട്ടുണ്ട്.


പാലസ്തീന്റെ ആവശ്യങ്ങൾ തിരിച്ചറിയാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കും. പാലസ്തീനെ സഹായിക്കാൻ യു.എന്നുമായി സഹകരിച്ച് രാജ്യത്ത് ധനസമാഹരണം നടത്തും. പാലസ്തീന് ഐക്യദാർഢ്യമായി വൻ ജനപങ്കാളിത്തത്തോടെ ദേശീയ മാർച്ച് നടത്താനും പ്രശ്ന പരിഹാരത്തിന് മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളുമായി ചർച്ച നടത്താനും തീരുമാനിച്ചു.

ഇസ്രയേൽ പൗരന്മാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇതുവരെ 36,400 ലേറെ പേർ ഗാസയിൽ കൊല്ലപ്പെട്ടു. ഇന്ന്  മാത്രം 60 പേർക്ക് ജീവൻ നഷ്ടമായി. ഇസ്രയേൽ സൈന്യം പിൻവാങ്ങിയ വടക്കൻ ഗാസയിലെ ജബലിയയിൽ 50 മൃതദേഹങ്ങൾ കണ്ടെത്തി. ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും വെടിനിറുത്തൽ നടപ്പാക്കാനും ഇസ്രയേൽ തയാറാണെന്നും ഇതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവച്ചെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിർദ്ദേശം ഹമാസ് തള്ളിയിട്ടില്ല. ഇസ്രയേലും ഹമാസും ധാരണയിലെത്തണമെന്ന് യു.എസ്, ഖത്തർ, ഈജിപ്‌റ്റ് തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിറക്കി.