modi

ഡോ. വീരേന്ദ്ര കുമാർ-സാമൂഹ്യ നീതി,ശാക്‌തീകരണം, പ്രൾഹാദ് ജോഷി-ഭക്ഷ്യ, സിവിൽ സപ്‌ളൈസ്, ഉപഭോക്‌തൃകാര്യ, പാരമ്പര്യേതര ഉൗർജ്ജം, ഗിരിരാജ് സിംഗ്-ടെക്‌സ്‌റ്റൈൽസ്, ജ്യോതിരാദിത്യ സിന്ധ്യ-കമ്മ്യൂണിക്കേഷൻ, വടക്കു കിഴക്ക് മേഖല വികസനം, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്-ടൂറിസം, സാംസ്‌കാരികം, കിരൺ റിജിജു- പാർലമെന്റികാര്യം, ന്യൂനപക്ഷ കാര്യം, അന്നപൂർണാ ദേവി-വനിതാ ശിശുക്ഷേമം, മൻസുഖ് മാണ്ഡവ്യ-തൊഴിൽ, യുവജനം, കായികം, കിഷൻ റെഡ്ഡി-കൽക്കരി, ഖനനം, സി.ആർ. പാട്ടീൽ-ജലശക്ത‌ി.

സഖ്യകക്ഷികളുടെ വകുപ്പ്

ടി.ഡി.പിയുടെ രാംമോഹൻ നായിഡുവാണ് സിവിൽ വ്യോമയാന മന്ത്രി. ജെ.ഡി.യുവിന്റെ ലലൻ സിംഗിന് പഞ്ചായത്തിരാജ്, ക്ഷീര, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളും ജെ.ഡി.എസിന്റെ എച്ച്.ഡി.കുമാരസ്വാമിക്ക് ഘനവ്യവസായവും ഉരുക്കും, എച്ച്.എ.എമ്മിന്റെ ജിതൻ റാം മാഞ്ചിക്ക് എം.എസ്.എം.ഇ, ചിരാഗ് പാസ്വാന് ഭക്ഷ്യസംസ്‌കരണ വകുപ്പുകളുമാണ്.

ഘടകകക്ഷികളിൽ ജയന്ത് ചൗധരിക്ക്(ആർ.എൽ.ഡി) സ്‌കിൽ ഡെവലപ്‌മെന്റിൽ സ്വതന്ത്ര ചുമതലയും വിദ്യാഭ്യാസവകുപ്പിൽ സഹമന്ത്രിസ്ഥാനവുമുണ്ട്. ജാദവ് പ്രതാപ്‌‌റാവു ഗൺപത് റാവുവിന്(ശിവസേന) ആയുഷിൽ സ്വതന്ത്രചുമതലയും ആരോഗ്യ വകുപ്പിൽ സഹമന്ത്രി സ്ഥാനവുമാണ്.

സഹമന്ത്രിമാരായ രാംദാസ് അത്തവാലെയ്‌ക്ക്(ആർ.പി.ഐ) സമൂഹ്യക്ഷേമം, രാംനാഥ് താക്കൂറിന്(ജെ.ഡി.യു) കൃഷി, അനുപ്രിയ പട്ടേലിന്(അപ്‌നാദൾ) ആരോഗ്യം, രാസ-രാസവളം, ചന്ദ്രശേഖർ പെമ്മസാനിക്ക്(ടി.ഡി.പി) ഗ്രാമവികസനം, കമ്മ്യൂണിക്കേഷൻ.

 ക്യാബിനറ്റ് പദവിയില്ല: ശിവസേനയിലും അതൃപ്തി

മൂന്നാം എൻ.ഡി.എ സർക്കാരിൽ ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ സഖ്യകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗത്തിനും അതൃപ്തി. ക്യാബിനറ്റ് മന്ത്രിപദം പ്രതീക്ഷിച്ച പാർട്ടിക്ക്, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയെയാണ് ലഭിച്ചത്. തങ്ങൾക്ക് പരിഗണന ലഭിക്കാത്തതിൽ എൻ.സി.പി അജിത് പവാർ വിഭാഗവും അതൃപ്തി പരസ്യമാക്കിയിരുന്നു.
തങ്ങൾ ക്യാബിനറ്റ് പദവി പ്രതീക്ഷിച്ചിരുന്നെന്ന് ഷിൻഡെ വിഭാഗം ചീഫ് വിപ്പ് ശ്രീരംഗ് ബർണെ പറഞ്ഞു. ജനശക്തി പാർട്ടി, എച്ച്.എ.എം, ജെ.ഡി.എസ് തുടങ്ങിയ പാർട്ടികളിൽ നിന്ന് കുറച്ച് പ്രാതിനിധ്യം മാത്രമേയുള്ളൂ. അവർക്കെല്ലാം ക്യാബിനറ്റ് പദവി നൽകി. ഏഴ് സീറ്റുകൾ നേടിയിട്ടും ശിവസേനയ്ക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിപദം മാത്രമാണ് നൽകിയത്. ശിവസേന എം.പിമാരിൽ ഒരാളെ ക്യാബിനറ്റ് മന്ത്രിയാക്കണമെന്നും ശ്രീരംഗ് ബർണെ ആവശ്യപ്പെട്ടു.