murder

പാലക്കാട്: കല്ലടിക്കോട് ഗർഭിണിയെ വീട്ടിനുള്ളിൽ ദൂരുഹ സാഹചര്യ മരിച്ചനിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിതയെ(26) ആണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിഖിലിനെ(28) തമിഴ്നാട് പൊലീസ് സേലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പൊലീസിന് കൈമാറി. സജിതയുടെ മരണത്തിന് ശേഷം നിഖിലിനെയും രണ്ടു കുട്ടികളെയും കാണാതായയിരുന്നു. സജിതയുടെ കഴുത്തിൽ ചെറിയ മുറിവുണ്ടെന്നും നിഖിലിനെ കൂടുതൽ ചോദ്യം ചെയ്താലേ യുവതിയുടെ മരണം കൊലപാതകമാണോ എന്ന് ഉറപ്പിക്കാൻ കഴിയുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ദർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

സ്ഥിരം മദ്യപാനിയും ഉപദ്രവകാരിയുമായ നിഖിൽ ശനിയാഴ്ച രാത്രി 9.30യോടെ വീട്ടിലെത്തി യുവതിയുമായി വഴക്കുണ്ടാക്കിയതായി പ്രദേശവാസികൾ പറയുന്നു. ഞായറാഴ്ച രാവിലെ ആറോടെ നാട്ടുകാർവന്ന് വിളിച്ചപ്പോൾ മിണ്ടാത്തതിനെ തുടർന്ന് പൊലീസിൽ വിവരം അറിയികുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു കുട്ടികളെയും നിഖിലിനെയും കാണാനില്ലെന്ന് കണ്ടത്. തുടർന്ന് ഇവർക്കായി അന്വേഷണം ആരംഭിച്ചു, ഒടുവിൽ തമിഴ്നാട് സേലത്ത് നിന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചെത്തലൂർകാരനായ നിഖിലും പഴയലക്കിടി സ്വദേശിനിയായ സജിതയും കല്യാണത്തിന് ശേഷം 12 വർഷമായി വെട്ടത്തെ ഈ വീട്ടിലാണ് താമസം. ഇവർക്ക് രണ്ടു മക്കളാണുള്ളത് നിജ്വൽ, നിവേദ്യ.