se
v

ലാസ്‌ വെഗാസ്: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർമെന്റിൽ ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോഴുകൾക്ക് തകർത്ത് ബ്രസീൽ ട്രാക്കിലായി.ഇരട്ടഗോളുമായി കളം നിറഞ്ഞ സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ വിജയശില്പി. സാവിയോ, പെനാൽറ്റിയിൽ നിന്ന് ലൂക്കാസ് പക്വേറ്റ എന്നിവരും ബ്രസീലിനായി ലക്ഷ്യം കണ്ടു. ഒമർ അൽഡറേറ്റെയാണ് പരാഗ്വെയ്ക്കായി ഒരു ഗോൾ മടക്കിയത്.
81-ാം മിനിട്ടിൽ ആന്ദ്രേ കുബാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരുമായാണ് പരാഗ്വെ മത്സരം പൂർത്തിയാക്കിയത്. കോസ്റ്റാറിക്കയ്‌ക്ക് എതിരെ ഗോൾ രഹിത സമനിലയിൽ കുരുങ്ങിയ ബ്രസീലിന് പരാഗ്വെയ്‌ക്കെതിരായ വിജയത്തോടെ ആത്‌മ വിശ്വാസം വീണ്ടെടുക്കാനായി. തന്റെ പ്രിയപ്പെട്ട ലെഫ്ട് വിംഗ് പൊസിഷനിലേക്ക് തിരിച്ചെത്തിയ വിനി യഥാർത്ഥ മികിവിലേക്ക് ഉയർന്ന് പരാഗ്വെയെ വെള്ളം കുടിപ്പിക്കുകയായിരുന്നു. കോസ്റ്ററിക്കയ്ക്ക് എതിരെ സെന്റർ ഫോർവേഡായാണ് വിനിയെ കോച്ച് ‌ഡോറിവാൽ ജൂനിയർ കളിപ്പിച്ചത്.