കൊല്ലം: പത്രപ്രവർത്തക ക്ഷേമപെൻഷൻ പദ്ധതിയിൽ മാനേജ്‌മെന്റ് വിഹിതം ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് കൊല്ലത്ത് നടന്ന സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള നാലാം സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിവർഷം സർക്കാർ നൽകുന്ന മാദ്ധ്യമ പരസ്യ തുകയിൽ നിന്ന് തുച്ഛമായ വിഹിതം പദ്ധതിയിലേക്ക് നീക്കിവയ്ക്കണമെന്നായിരുന്നു നിർദ്ദേശം. പദ്ധതി നടപ്പായി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഈ നിർദ്ദേശം നടപ്പായില്ല. പെൻഷൻ വിതരണം ഇന്ന് സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുന്ന സാഹചര്യത്തിൽ മുൻ നിർദ്ദേശം നടപ്പാക്കാൻ സത്വരനടപടി ഉണ്ടാവണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ അന്തിമ വിധി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഇ.പി.എഫ് ഹയർ ഓപ്ഷൻ പെൻഷൻ നടപടികൾ വൈകുന്നതിൽ സമ്മേളനം ഉൽക്കണ്ഠ രേഖപ്പെടുത്തി. ഇ.പി.എഫ് അധികൃതരുടെ തൊഴിലാളി വിരുദ്ധ നീക്കങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.