1

തൃശൂർ: രാഷ്ട്രീയപ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ ജെ.ഡി.എസ് നേതാക്കൾ പുതിയ പാർട്ടി രൂപീകരിക്കുന്നത് സോഷ്യലിസ്റ്റ് ഏകീകരണത്തിന് തുരങ്കം വയ്ക്കലാണെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മൊറേലി. സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർ സ്ഥാനമാനങ്ങൾ ത്യാഗം ചെയ്ത് ജെ.ഡി.എസിൽ ലയിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അവരുടെ വർഗീയ ചേരിയിലേക്കുള്ള കൂടുമാറ്റമാണ് മാറ്റി ചിന്തിപ്പിച്ചത്. മതേതരത്വം നിലനിറുത്താൻ ആഗ്രഹിക്കുന്നവർ പുതിയ പാർട്ടിക്ക് ശ്രമിക്കരുത്. സ്ഥാനമാനങ്ങൾ മാറ്റിവച്ച് ആർ.ജെ.ഡി.യുടെ ഭാഗമാകണം. മറ്റെന്തിനേക്കാൾ വലുതാണ് സോഷ്യലിസ്റ്റ് ഏകീകരണമെന്ന് ജെ.ഡി.എസിലെ മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസ് എം.എൽ.എയും തിരിച്ചറിയണം. ജെ.ഡി.യു പണ്ട് ബി.ജെ.പി പാളയത്തിലേക്ക് പോയപ്പോൾ എം.പി. വീരേന്ദ്രകുമാറിന് രാജ്യസഭാ അംഗത്വം രാജിവയ്ക്കുവാൻ 24 മണിക്കൂർ പോലും വേണ്ടിവന്നില്ലായെന്നത് മറക്കരുതെന്നും യൂജിൻ മോറേലി പറഞ്ഞു.