ബാലരാമപുരം: മണലിയിൽ 13 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മണലി കൂടല്ലൂർ തോടിനു സമീപം മൺവെട്ടി കൊണ്ട് കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. നെല്ലിവിള സ്വദേശി വാസന്തി (55), ഗീതകുമാരി (60), രാധ(70) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിലും നെല്ലിവിള തോട്ടത്ത് വിളാകം സ്വദേശികളായ ബിന്ദുകല(49), മരിയ തങ്കം(60), പ്രീത(44), സിന്ധു (39), ശാന്തകുമാരി (51), മരിയദാസി (72), റാണിയമ്മാൾ (50) എന്നിവർ ബാലരാമപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്. ചാമവിള സ്വദേശികളായ കോമളം (70), പ്രഭ(69) എന്നിവർ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.

എം.വിൻസെന്റ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ, വൈസ് പ്രസിഡന്റ് ഷാമിലാബീവി, ബ്ലോക്ക് മെമ്പർമാരായ ആർ.എസ്.വസന്തകുമാരി, എം.ബി.അഖില, മുൻ പ്രസിഡന്റ് പാറക്കുഴി സുരേന്ദ്രൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ, കെ.പി.സി.സി അംഗം വിൻസെന്റ് ഡി.പോൾ, കോൺഗ്രസ് നേതാവ് അർഷാദ്, ബി.ജെ.പി നേതാവ് പുന്നക്കാട് ബിജു തുടങ്ങിയവർ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.