s

ഹരിപ്പാട് : കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലത്തിന്റെ നിർമ്മാണത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. പാലത്തിന്റെ ശേഷിച്ച ജോലികൾക്കുള്ള ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഊരാളുങ്കൽ സൊസൈറ്റിയാണ് കരാറുകാർ.

യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് മുതലക്കുറിച്ചിക്കൽ പാലത്തിന്റെ നിർമ്മാണത്തിന് ഭരണാനുമതി നൽകിയതെങ്കി​ലും ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത് 2017ലാണ്. 28 കോടി രൂപയായിരുന്നു അടങ്കൽ തുക. 2014ലെ ഡി.എസ്.ആർ പ്രകാരമാണ് എസ്റ്റിമേറ്റ് നിർണ്ണയിച്ചിരുന്നത്. എന്നാൽ നിർവഹണത്തിലെ വീഴ്ച്ചകൾ കാരണം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ കരാർ റദ്ദാക്കുകയും ശേഷി​ച്ച ജോലി​കൾ റീടെണ്ടർ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

4 തവണയാണ് റീടെണ്ടർ ക്ഷണിച്ചത്. അവസാനമായി കരാറെടുത്ത കമ്പനി 89ശതമാനം ഉയർന്ന നിരക്കാണ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ധനകാര്യവകുപ്പ് നിരസിച്ചതിനെ തുടർന്ന് നിർമ്മാണം അനിശ്ചിതത്വത്തിലായി. എന്നാൽ രമേശ് ചെന്നിത്തലയുടെ ആവശ്യ പ്രകാരം കുറിച്ചിക്കൽ പാലത്തിന്റെ ശേഷിക്കുന്ന ജോലികളുടെ എസ്റ്റിമേറ്റ് പരിഷ്‌കരിക്കുകയും അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനുള്ള തുക കൂടി ഉൾപ്പെടുത്തുകയും ചെയ്തു.

അവശേഷിക്കുന്നത് 2 സ്പാനുകൾ

 ആകെയുളള 9 സ്പാനുകളിൽ 7എണ്ണം പൂർത്തീകരിച്ചു

 അവശേഷിക്കുന്നത് 2 സ്പാനുകളും അപ്രോച്ച് റോഡ് നിർമ്മാണവും

 4 തവണയാണ് ബാലൻസ് വർക്കിന്റെ റീടെണ്ടർ ക്ഷണിച്ചത്.

65 : പാലത്തി​ന്റെ 65 ശതമാനം ജോലി​കൾ പൂർത്തീകരി​ച്ചു

മുതല കുറിച്ചിക്കൽ പാലത്തിന്റെ തുടർനിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗം പൂർത്തീകരിക്കാൻ കഴിയും

- രമേശ് ചെന്നിത്തല എം.എൽ.എ