abhi

കൊച്ചി: അഭിമന്യു വധക്കേസിൽ വിചാരണയ്ക്കു മുന്നോടിയായുള്ള പ്രാഥമിക വാദം വീണ്ടും മാറ്റി. പ്രതിഭാഗം അഭിഭാഷകന് അസുഖമായതിനാലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് ഈ മാസം 27ലേക്ക് മാറ്റിയത്. മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ജൂലായ് രണ്ടിന് ആറുവർഷം തികഞ്ഞിരുന്നു. പോപ്പുല‌ർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിലാണ് വിചാരണ നീളുന്നത്. വിചാരണാനടപടികൾ കഴിഞ്ഞവർഷം അവസാനം ആരംഭിക്കാനിരുന്നപ്പോഴാണ് കേസിലെ കുറ്റപത്രമടക്കം സുപ്രധാനരേഖകൾ കോടതിയിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് വ്യക്തമായത്. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം, പ്രോസിക്യൂഷന്റെ നേതൃത്വത്തിൽ പുനർസൃഷ്ടിച്ച രേഖകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പ്രാഥമികവാദം മേയ് 27ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും അതും പലതവണ മാറ്റേണ്ടിവന്നിരിക്കുകയാണ്.