നെടുമ്പാശേരി: ചെങ്ങമനാട് വിനു വിക്രമൻ വധക്കേസിലെ രണ്ടാം പ്രതിയെയും കാപ്പ ചുമത്തി ജയിലിലടച്ചു. പാറക്കടവ് കുറുമശേരി മണ്ണന്തറ വീട്ടിൽ ദീപക്ക് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിടച്ചത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. ചെങ്ങമനാട്, നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, ദേഹോപദ്രവം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രിൽ പത്തിന് രാത്രി വിനു വിക്രമൻ എന്നയാളെ കുറുമശേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ ദീപക്ക് രണ്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി നിധിനെ (തിമ്മയ്യൻ) അഞ്ചിന് കാപ്പ ചുമത്തി വിയ്യൂർ ജയിലിലടച്ചിരുന്നു.