mathaekoko
മത്തായി കൊക്കക്ക് സമീപം മണ്ണ് ഇടിച്ചിൽ ഉണ്ടായ പ്രദേശം

വാഹന ഗതാഗതം ഭാഗികമാക്കി

പീരുമേട്:കനത്ത മഴയിൽ കൊല്ലം -തേനി ദേശീയ പാതയിൽ മത്തായി കൊക്കക്ക് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.

ഇന്നലെ രാവിലെ എട്ട്മണിയോടെയായിരുന്നു സംഭവം .ഇതേത്തിർന്ന് അൻപത് മീറ്ററോളം ദൂരം മണ്ണ് ഒലിച്ചു പോയി. മണ്ണ് ഇടിഞ്ഞ്
കനത്ത മഴയെ തുടർന്ന് റോഡിൽ വലിയ നിലയിൽ വെള്ളക്കെട്ട് ഉണ്ടാവുകയും ഈ വെള്ളം താഴേക്ക് ഒലിച്ച് ഇറങ്ങിയതുമാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണമായി പറയുന്നത്.വീണ്ടും മഴ ശക്തമായാൽ ബാക്കി ഭാഗം കൂടി ഇടിയാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് താഴെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് വീണത് ഇവിടെ താൽക്കാലികമായി നിർമ്മിച്ച ഷെഡിനും തകരാർ സംഭവിച്ചു. ഇവിടെഅന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നതാണ് ഇവർ രാവിലെ ജോലിക്ക്‌പോയിരുന്നതിനാർ കൂടുതൽ അപകടം ഒഴിവായി.നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന സാധനസാമഗ്രിഹികൾക്ക് മുകളിലാണ് മണ്ണ് ഇടിഞ്ഞ് വീണത്‌

സ്ഥിരം

അപകടമേഖല

മത്തായികൊക്ക പ്രദേശം സ്ഥിരമായി അപകട മേഖലയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ പ്രദേശത്ത് മലമുകളിൽ നിന്നും പാറക്കഷണങ്ങൾ ഇളകി വീണിരുന്നു.റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമാക്കി. പീരുമേട് പഞ്ചായത്ത് അധികൃതർ, പൊലീസ്, പൊതുമരാമത്ത് വകുപ്പ്, റവന്യൂ വിഭാഗം ഫയർഫോഴ്‌സ് യൂണീറ്റ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി . ആദ്യഘട്ടത്തിൽ റോഡിൽ ഉണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങി.

ഗതാഗതം

പുനർക്രമീകരിച്ചു

നിലവിൽ താൽക്കാലികമായി ഇതുവഴിയുള്ള വാഹനഗതാഗതം നിയന്ത്രണവിധേയമാക്കി കുമളിയിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പീരുമേട് വഴി നിയന്ത്രത്തോടെ കടത്തിവിടും .

കോട്ടയം ഭാഗത്ത് നിന്ന് കുമളിയിലേക്ക് പോകുന്ന ബസുകൾ കുട്ടിക്കാനത്ത് നിന്നും തിരിച്ച് പള്ളിക്കുന്നിലെത്തി വുഡ്‌ലാൻസ് വഴി ഗ്ലെന്മേരിയിൽ എത്തിപഴയ പാമ്പനാറ്റിൽ എത്തിച്ചേരുന്ന വിധത്തിലാണ് ഗതാഗതം പുനർ ക്രമീകരിച്ചിരിക്കുന്നത്.