തൊടുപുഴ: വ്യാപാരമാന്ദ്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികളുടെ മേൽ പ്ലാസ്റ്റിക് പരിശോധനയുടെ പേരിൽ പിഴയിടുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ. പ്ലാസ്റ്റിക് നിർമ്മിക്കുന്ന വൻകിട കുത്തകകളെ നിരോധിക്കാൻ സർക്കാരിന് ഭയമാണ്. അതുപോലെ തന്നെ സർക്കാർ സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ ഏറെയും കുപ്പികളും ബേക്കറിയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുമാണ്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പക്കലുള്ള പ്ലാസ്റ്റിക്ക് സർക്കാർ വില നൽകി സംഭരിക്കുകയാണെങ്കിൽ റോഡ് അരികിലും മറ്റും വലിച്ചെറിയുന്നത് ഒരു പരിധി വരെ ഒഴിവാക്കാം. അത് തന്നെയുമല്ല ഇതിനു പകരം സംവിധാനം ഒരുക്കിയിട്ടുമില്ല. ഈ സാഹചര്യത്തിൽ പ്ലാസ്റ്റിക്കിന്റെ പേരിലുള്ള വ്യാപാര ദ്രോഹ നടപടികൾക്കും ഉദ്യോഗസ്ഥന്മാരുടെ അഴിഞ്ഞാട്ടവും അനുവദിക്കില്ലെന്ന് പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര സെക്രട്ടറിയേറ്റ് യോഗം സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. യോഗത്തിൽ ഷെരീഫ് സർഗം, ജനറൽ സെക്രട്ടറി സി.കെ. നവാസ്, ഷിയാസ് എംപീസ്, പി.എൻ.കെ. അനിൽകുമാർ, ജഗൻ ജോർജ്, ലിജോൺ ഹിന്ദുസ്ഥാൻ, കെ.പി. ശിവദാസ്, നാസർ സൈറ, സാലി എസ്. മുഹമ്മദ് എന്നിവർ പങ്കെടുത്തു.