social-welfare

പാലാ: വിപണി മുന്നിൽ കണ്ടുള്ളതാവണം മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണമെന്നും ശാസ്ത്രീയവും ഗുണമേൻമയുള്ളതുമായ പായ്ക്കിംഗ് ഉണ്ടാവണമെന്നും കൃഷി വകുപ്പു മന്ത്രി പി. പ്രസാദ്. സൂപ്പർമാർക്കറ്റുകളുടയും ഓൺലൈൻ മാർക്കറ്റിന്റെയും സാദ്ധ്യതകൾ ഫലപ്രദമായി വിനിയോഗിക്കപ്പെടാൻ പായ്ക്കറ്റുകളുടെ ആകർഷകത്വം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കരൂർ മുണ്ടുപാലം സ്റ്റീൽ ഇൻഡ്യാ കാമ്പസിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെ പാലാ സാൻതോം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ആരംഭിക്കുന്ന കാർഷിക മൂല്യവർദ്ധക ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോർജ്, ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയ, കൃഷി വകുപ്പ് അസി. ഡയറക്ടർ ട്രീസാ സെലിൻ ജോസഫ്, ബാബു കെ. ജോർജ്, പി.കെ. ഷാജകുമാർ, സിബി. കെ, പ്രമോദ് സി.എൻ തുടങ്ങിയർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പി.എസ്.ഡബ്ല്യു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ, പ്രൊജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, എഫ്.പി.ഒ ഡയറക്ടർമാരായ ജോയി മടിയ്ക്കാങ്കൽ, മെർളി ജയിംസ്, ഷീബാ ബെന്നി, ക്ലാരീസ് ജോർജ്, സൗമ്യ ജയിംസ്, ജോസ് നെല്ലിയാനി, ജോയി പുളിയ്ക്കതടത്തിൽ എന്നിവർ മന്ത്രിയെ സ്വീകരിച്ചു.