vacancy

യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷൻ രാജ്യത്തെ കോളേജുകളിൽ വർഷത്തിൽ രണ്ടു തവണ ബിരുദ പ്രവേശനം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ആഗോള വിദ്യാഭ്യാസ സമ്പ്രദായം ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരം. ഇത് വിദ്യാർത്ഥികൾക്ക് ഗുണകരമാകും. ആറുമാസത്തിലൊരിക്കൽ ബിരുദ പ്രവേശനം നടക്കും. വിദേശ സർവകലാശാലകളിൽ ആഗസ്റ്റിലും, ജനുവരി- ഫെബ്രുവരി മാസങ്ങളിലുമാണ് സെമസ്റ്റർ തുടങ്ങുന്നത്. സെമസ്റ്റർ ലക്ഷ്യമിട്ട് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ പ്ലാൻ ചെയ്യാനുള്ള അവസരം ലഭിക്കും. പ്ലസ്‌ടു വിനുശേഷം വിദ്യാർത്ഥികൾക്ക് സ്‌കിൽ വികസന കോഴ്‌സുകൾ, ആറുമാസത്തെ ഹ്രസ്വകാല കോഴ്‌സുകൾ എന്നിവ പൂർത്തിയാക്കി രണ്ടാമത്തെ സെമസ്റ്ററിൽ ചേരാം. വിദ്യാർത്ഥികൾക്ക് പ്ലസ് ടു പരീക്ഷയിൽ ചില വിഷയങ്ങൾക്ക് പരീക്ഷയെഴുതി റിസൾട്ട് മെച്ചപ്പെടുത്താനുള്ള അവസരവും ലഭിക്കും. മാത്രമല്ല, കൂടുതൽ വിദ്യാർത്ഥികൾക്ക് രാജ്യത്ത് പഠിക്കാനുള്ള അവസരം ലഭിക്കും. വർഷം രണ്ടു തവണ നടക്കുന്ന അഡ്മിഷൻ വിലയിരുത്തി വിദേശ സർവകലാശാലകളിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളെ രാജ്യത്തുതന്നെ പിടിച്ചു നിറുത്താനും ഇതിലൂടെ സാധിക്കും.

ദേശീയ വിദ്യാഭ്യാസ നയത്തിൽ വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ട്വിന്നിംഗ്, ജോയിന്റ്, ഡ്യുവൽ ബിരുദ പ്രോഗ്രാമുകൾക്ക് ഊന്നൽ നൽകുന്നുണ്ട്. ഇതിനായി വിദേശ- ഇന്ത്യൻ സർവകലാശാലകളുടെ ക്രെഡിറ്റ് മാപ്പിംഗ്പ്രക്രിയ എളുപ്പത്തിലാക്കാൻ ഇതിലൂടെ സാധിക്കും.

അദ്ധ്യാപക റിക്രൂട്ട്മെന്റ് വർദ്ധിക്കും

കോളേജുകളുടെ താത്പര്യമനുസരിച്ച് മാത്രമേ പുതിയ രീതി നടപ്പിലാക്കൂ. ഭൗതിക സൗകര്യങ്ങൾ കൂടുതലായി വേണ്ടി വരുന്നതിനാൽ കോളേജുകൾക്ക് പുതിയ രീതിയിലേക്ക് മാറാൻ കൂടുതൽ സമയം വേണ്ടിവരും. കോഴ്‌സിന്റെ കാലയളവനുസരിച്ച് വിദ്യാർത്ഥികൾക്ക് ബിരുദാനന്തര പ്രോഗ്രാം ഫലപ്രദമായി പ്ലാൻ ചെയ്യാനും പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാനും സാധിക്കും.

കൂടുതൽ അദ്ധ്യാപകരുടെ ആവശ്യകത വരുന്നതിനാൽ, അദ്ധ്യാപക റിക്രൂട്ട്മെന്റും വർദ്ധിക്കും. കോളേജുകളുടെ ആഭ്യന്തര വരുമാനവും വർദ്ധിക്കാനിടവരും. ബിരുദ, ബിരുദാനന്തര തലത്തിൽ ഈ രീതി സുസ്ഥിരമായി നടപ്പിലാക്കാനുള്ള വ്യക്തമായ പ്ലാനിംഗ് ആവശ്യമാണ്. പരീക്ഷാഫലം വേഗത്തിൽ പ്രസിദ്ധീകരിക്കുകയും വേണം.

നീറ്റ് പി.ജി പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: മാറ്റിവച്ച നീറ്റ് പി.ജി പരീക്ഷയുടെ പുതുക്കിയ തീയതി നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. വിവിധ പ്രവേശന പരീക്ഷകളിൽ ക്രമക്കേടുകൾ ഉണ്ടായതിനെത്തുടർന്നാണ് കഴിഞ്ഞയാഴ്ച നടത്താനിരുന്നു നീറ്റ് പി.ജി പരീക്ഷ മാറ്റിവച്ചത്.

 നീറ്റ് യു.ജി പുനഃപരീക്ഷാ ഉത്തര സൂചിക
ന്യൂഡൽഹി: ഗ്രേസ് മാർക്ക് വിവാദത്തെത്തുടർന്ന് നടത്തിയ നീറ്റ് യു.ജി പുനഃപരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. 1563 പേരാണ് പുനഃപരീക്ഷ എഴുതിയത്. വെബ്സൈറ്റ്: neet.nta.nic.in.