e

ന്യൂഡൽഹി: നീറ്റ് ഫലം വന്നപ്പോൾ 720ൽ 720ഉം മാർക്ക് നേടിയത് 67 പേരായിരുന്നുവെന്ന് എൻ.ടി.എ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ആറുപേർക്ക് ഗ്രേസ് മാർക്ക് കൂടി കൂട്ടിയപ്പോഴാണ് മുഴുവൻ മാർക്കും കിട്ടിയത്. ആക്ഷേപമുയർന്നതിനെ തുട‌ർന്ന് ഗ്രേസ് മാർക്ക് ഒഴിവാക്കി പുനഃപരീക്ഷ നടത്തിയപ്പോൾ ആറുപേർക്കും 720 മാർക്ക് നേടാൻ കഴിഞ്ഞില്ല. മുഴുവൻ മാർക്കും നേടിയവരുടെ എണ്ണം ഇപ്പോൾ 61 ആണ്. 61ൽ തന്നെ 17 പേർ മാത്രമാണ് പ്രൊവിഷണൽ ഉത്തരസൂചിക പ്രകാരം 720 നേടിയത്. ഫിസിക്‌സ് ചോദ്യപേപ്പറിലെ ഒരു ചോദ്യത്തിന് രണ്ടുത്തരമുള്ളതിനാൽ രണ്ടിൽ ഏത് ഉത്തരമെഴുതിയ വിദ്യാർത്ഥിക്കും മാർക്ക് അനുവദിക്കുകയായിരുന്നു. അങ്ങനെ കിട്ടിയ മാർക്കിലൂടെയാണ് 44 പേർ മുഴുവൻ മാർക്കും നേടിയത്.