nipah

മലപ്പുറം: നിപ ബാധിച്ച് മരിച്ച 14കാരന്റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പുതിയ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ നിപ കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. നേരത്തേ പ്രാഥമിക റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നെങ്കിലും കുട്ടി മരിച്ചതിനെ തുടർന്നാണ് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി.

ഇന്നലെ രാവിലെ 10.50നാണ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരൻ മരിച്ചത്. രാവിലെ 10.50ന് ഹൃദയാഘാതമുണ്ടായതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഐസിഎംആർ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റൂട്ട് മാപ്പ്: