മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 14കാരന്റെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ ആ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്റെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ജൂലായ് 11 മുതൽ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലായ് 11 മുതൽ ജൂലായ് 19വരെയുള്ള വിശദമായ റൂട്ട് മാപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ജൂലായ് 11
രാവിലെ 6.50ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപ്പിലെത്തി സി.പി.ബി സ്വകാര്യ ബസിൽ യാത്ര ചെയ്ത് പാണ്ടിക്കാടുള്ള ബ്രൈറ്റ് ട്യൂഷൻ സെന്ററിലെത്തി. 7.18 മുതൽ 8.30 വരെ അവിടെ ഉണ്ടായിരുന്നു. പിന്നീട് അവിടെ നിന്ന് വീട്ടിലേക്ക് തിരികെ പോയി.
ജൂലൈ 12
രാവിലെ 7.50ന് വീട്ടിൽ നിന്നും ഓട്ടോയിൽ ഡോ.വിജയൻ ക്ലിനിക്കിലെത്തി. എട്ട് മുതൽ 8.30 വരെ അവിടെയുണ്ടായിരുന്നു. തിരിച്ച് ഓട്ടോയിൽ വീട്ടിലേക്ക് .
ജൂലായ് 13
രാവിലെ ഓട്ടോയിൽ പി.കെ.എം ആശുപത്രിയിലെത്തി. 7.50 മുതൽ 8.30 വരെ കുട്ടികളുടെ ഒ.പിയിലുണ്ടായിരുന്നു. 8.30 മുതൽ 8.45 വരെ കാഷ്വാലിറ്റി, 8.45 മുതൽ 9.50 വരെ നിരീക്ഷണ മുറി, 9.50 മുതൽ 10.15 വരെ കുട്ടികളുടെ ഒ.പി, 10.15 മുതൽ 10.30 വരെ കാന്റീൻ എന്നിവിടങ്ങളിലുണ്ടായിരുന്നു. തിരിച്ച് ഓട്ടോയിൽ വീട്ടിലേക്ക്.
ജൂലായ്14
വീട്ടിൽ
ജൂലായ് 15
രാവിലെ ഓട്ടോയിൽ പി.കെ.എം ആശുപത്രിയിലേക്ക്. 7.15 മുതൽ 7.50 വരെ കാഷ്വാലിറ്റി, 7.50 മുതൽ വൈകിട്ട് 6.20 വരെ ആശുപത്രി മുറി, 6.20ന് ആംബുലൻസിൽ മൗലാന ആശുപത്രിയിലേക്ക്, 6.50 മുതൽ 8.10 വരെ മൗലാന ആശുപത്രിയിലെ കാഷ്വാലിറ്റി, 8.10 മുതൽ 8.50 വരെ എം.ആർ.ഐ മുറി, 8.50 മുതൽ 9.15 വരെ എമർജൻസി വിഭാഗം, 9.15 മുതൽ ജൂലായ് 17ന് വൈകിട്ട് 7.30 വരെ പീഡിയാട്രിക് ഐ.സി.യു.
ജൂലായ് 17
വൈകിട്ട് 7.37 മുതൽ 8.20 വരെ എം.ആർ.ഐ മുറി, 8.20 മുതൽ 19ന് വൈകിട്ട് 5.30 വരെ പീഡിയാട്രിക് ഐ.സി.യു.
ജൂലായ് 19
വൈകിട്ട് 5.30ന് ആംബുലൻസിൽ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക്.