കൊല്ലം: കൊല്ലത്ത് വിജിലൻസ് കോടതി സ്ഥാപിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച് കൊട്ടാരക്കരയിലേക്ക് മാറ്റിയത് പ്രതിഷേധാർഹമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. കോടതിയുടെ പ്രവർത്തനം സുഗമമായി നടത്തുക എന്നതിനേക്കാൾ പ്രാധാന്യം നൽകിയത് സങ്കുചിത രാഷ്ട്രീയ താൽപര്യത്തിനാണ്. വിജിലൻസ് കോടതി പ്രവർത്തിക്കാൻ ആവശ്യമായ കെട്ടിടം കൊല്ലത്ത് ലഭ്യമല്ലെന്ന വാദം അതിശയോക്തിപരമാണ്. കോടതി ആരംഭിക്കാൻ ധന വകുപ്പിന്റെ അംഗീകാരം ആവശ്യമാണ്. കൊട്ടാരക്കരയിലെ കോടതി പ്രവർത്തനം സർക്കാരിന് സാമ്പത്തിക ബാദ്ധ്യത വർദ്ധിപ്പിക്കും. കേസ് നടത്തുന്നവർക്കും അഭിഭാഷകർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും. വിജിലൻസ് കോടതികൾ ജില്ലാ കേന്ദ്രങ്ങളിലാണ് പ്രവർത്തിച്ച് വരുന്നത്. കൊല്ലത്ത് ജില്ലാ കേന്ദ്രത്തിൽ കോടതി പ്രവർത്തിക്കാൻ ഹൈക്കോടതിയും സർക്കാരും അനുമതി നൽകിയിട്ടും കൊട്ടാരക്കരയിലേക്ക് മാറ്റിയത് ന്യായീകരിക്കാനാവില്ല. കോടതിയുടെ പ്രവർത്തനം കൊല്ലത്ത് തന്നെ ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു