h1n1

കൊല്ലം: ജില്ലയിൽ മൂന്നാഴ്ചയ്ക്കിടെ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത് 28 പേർക്ക്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആൾ ഇന്നലെ മരിച്ചത് എച്ച് 1 എൻ 1 ബാധിച്ചാണെന്ന് സംശയിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഈ മാസമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. വായുവിലൂടെ പകരുന്ന വൈറസ് രോഗമാണിത്. ഒസൾട്ടാമിവിർ എന്ന ഗുളികയാണ് എച്ച്1 എൻ1 പനിക്ക് ഉപയോഗിക്കുന്നത്. രോഗം സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയവരും വീട്ടുകാരും ഈ ഗുളിക കഴിക്കണം. താരതമ്യേന വില കൂടിയ ഗുളിക സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. രോഗപ്പകർച്ച ഒഴിവാക്കാൻ വ്യക്തി- സാമൂഹ്യ ശുചിത്വം പാലിക്കണം.

നിരാസമല്ല, മരണവും വരുത്താം

 സാധാരണക്കാരിൽ ഒന്ന് മുതൽ രണ്ടാഴ്ചക്കകം കുറവ്

 ഗർഭിണികൾ, പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിലുള്ള അമ്മമാർ, രണ്ട് വയസിൽ താഴെയുള്ള കുട്ടികൾ, മുതിർന്നവർ, മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവർ ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം

 പ്രതിരോധ ശീലങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം

 ശ്വാസകോശം, ഹൃദയം, കരൾ, കിഡ്നി, നാഡി രോഗങ്ങൾ, ബി.പി, പ്രമേഹം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ, സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവർ, പ്രതിരോധ ശക്തി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവർ എന്നിവർന ശ്രദ്ധ പുലർത്തണം


മുൻകരുതൽ

 മൂക്ക് ചീറ്റുമ്പോഴും ചുമയ്ക്കുമ്പോഴും ശ്രദ്ധിക്കണം

 ആലിംഗനം ചെയ്യുന്നതിലൂടെയും രോഗം പകരാം

 മാസ്ക് ധരിക്കുക, അകലം പാലിക്കുക

 കൈ എപ്പോഴും അണുവിമുക്തമാക്കണം

 വീടിനുള്ളിൽ പൂർണമായി വിശ്രമിക്കുക

കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കരുത്

പോഷകഗുണമുള്ള ആഹാരവും പാനീയങ്ങളും കഴിക്കുക

ഈ വ‌ർഷത്തെ കേസുകൾ: 35

ഒരാഴ്ചയിൽ കൂടുതൽ നിളുന്ന ജലദേഷം, പനി, തുമ്മൽ, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസം, ഛർദ്ദി എന്നിവ ഉണ്ടായാൽ ഡോക്ടറുടെ സേവനം തേടണം.

ജില്ലാ ആശുപത്രി അധികൃതർ