തൃശൂർ: കരുവന്നൂർ പാലത്തിന്റെ അരികുകളിൽ വയർ ഫെൻസിംഗ് പ്രവൃത്തികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രിഡോ. ആർ. ബിന്ദു. പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. കരുവന്നൂർ പാലത്തെ ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ല. പാലത്തിന്റെ അരികുകളിൽ വയർ ഫെൻസിംഗ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും. ആത്മഹത്യകൾ കൂടിവരുന്നതിൽ പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ ഗൗരവത്തോടെ കാണും. ഇതെല്ലാം പ്രത്യേകം പരിഗണിച്ചാണ് അടിയന്തരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രിഡോ. ആർ ബിന്ദു പറഞ്ഞു.