nursing

തിരുവനന്തപുരം : നഴ്സിംഗ് കോളേജുകളിൽ അഫിലേഷൻ പുതുക്കാൻ നഴ്സിംഗ് കൗൺസിലിന്റെ പരിശോധന ഉടൻ ആരംഭിക്കും. പരിശോധനാ സമിതിയിൽ കൗൺസിൽ അംഗങ്ങളുണ്ടാകില്ല വിവിധ കോളേജുകളിലെ അദ്ധ്യാപകർ പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ടിൽ കൗൺസിൽ അന്തിമ തീരുമാനമെടുക്കും.

പരിശോധന മുടങ്ങിയതോടെ പുതിയ കോളേജുകളുടെ അനുമതിയും സീറ്റു വർദ്ധനവും പ്രതിസന്ധിയിലായത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പരിശോധനയ്ക്ക് അംഗങ്ങൾ പോകേണ്ടതില്ലെന്ന മന്ത്രി വീണാജോർജിന്റെ നിലപാടിനെതിരെ അംഗങ്ങൾ രംഗത്തെത്തിയത് പ്രതിസന്ധിയായിരുന്നു. പരിശോധന പുനഃരാംഭിക്കാൻ തീരുമാനിച്ചതോടെ

മാസങ്ങളായി മന്ത്രിയും കൗൺസിൽ അംഗങ്ങളും തമ്മിലുണ്ടായിരുന്ന തർക്കത്തിനാണ് താത്കാലിക പരിഹാരമാകുന്നത്.

കൗൺസി ൽഅംഗങ്ങൾ പരിശോധനയ്ക്ക് എത്തുന്നത് നിയമവിരുദ്ധമാണെന്ന് മാനേജ്മെന്റുകളും സർക്കാരിന് പരാതി നൽകിയിരുന്നു. തുടർന്ന് കൗൺസിൽ അംഗങ്ങളുടെ യോഗം വിളിച്ച മന്ത്രിയും നിയമവിരുദ്ധമായ പരിശോധന പാടില്ലെന്ന നിലപാടെടുത്തുട്.എന്നാൽ അതംഗീകരിക്കില്ലെന്നായിരുന്നു അംഗങ്ങളുടെ പക്ഷം.പിന്നാലെ നഴ്സിംഗ് കോളേജുകളുടെ പരിശോധന താത്കാലികമായി നിറുത്തിവച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു.

ഈ വർഷത്തെ നഴ്സിംഗ് പ്രവേശത്തിന് ഇത് പ്രതിസന്ധിയായതോടെ അപേക്ഷ ക്ഷണിക്കാനും പ്രോസ്പെക്ടസ് അംഗീകരിക്കാനുമായി ഉപാധികളോടെ കൗൺസിൽ അഫിലിയേഷൻ നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കോളേജുകൾ അപേക്ഷ സ്വീകരിച്ചു. പ്രവേശന നടപടികളുൾപ്പെടെ ആരംഭിക്കണമെങ്കിൽ അടുത്ത വർഷത്തേക്ക് പൂർണമായ അഫിലിയേഷൻ വേണം.നിലവിലുള്ള കോളേജുകൾക്ക് അഫിലിയേഷൻ പുതുക്കുന്നതിന് പുറമേ പല കോളേജുകളിലും സീറ്റു വർദ്ധനയ്ക്കും പുതിയ കോളേജുകളുടെ അനുമതിക്കുമുള്ള അപേക്ഷ കൗൺസിലിന് മുന്നിലുണ്ട്. ലക്ഷങ്ങൾ മുടക്കി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും കോളേജുകൾ പണിതും അനുമതി കാത്തിരിക്കുന്ന മാനേജ്മെന്റുകളുടെ അപേക്ഷ തീർപ്പാക്കണമെങ്കിൽ നഴ്സിംഗ് കൗണസിൽ പരിശോധന അനിവാര്യമാണ്.ഈ ഘട്ടത്തിലാണ് കൗൺസിൽ അംഗങ്ങൾ അനുനയത്തിലെത്തിയതെന്നാണ് വിവരം.

നഴ്സിംഗ് വിദ്യാഭ്യാസം മുന്നോട്ടുപോകണം. മാർഗനിർദ്ദേശം തയ്യാറാകുന്ന മുറയ്ക്ക് കൂടുതൽ വ്യക്തവരും.

-ഉഷാ ദേവി.പി

പ്രസിഡന്റ്,

കേരള നഴ്സിംഗ് കൗൺസിൽ.

ഇൻക്രിമെന്റ് പാസ്സാക്കൽ: ഉത്തരവ് നടപ്പാക്കുന്നില്ലെന്ന്

ആർ. സ്‌മിതാദേവി

തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപകർക്കും ലാബ് അസിസ്റ്റന്റുമാർക്കും ഇൻക്രിമെന്റ് പാസ്സാക്കി നൽകാനുള്ള അധികാരം പ്രിൻസിപ്പൽമാർക്ക് പുനഃസ്ഥാപിച്ച് നൽകി രണ്ടുമാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് പരാതി. നിവേദനങ്ങളുടെയും വാർത്തകളുടെയും ഫലമായി മേയ് എട്ടിനാണ് സ്കൂൾ പ്രിൻസിപ്പൽമാർക്ക് ചുമതല നൽകി ഉത്തരവിറക്കിയത്. സ്‌കൂൾ ഓഫീസിൽനിന്ന് പ്രിൻസിപ്പലിന് അനുവദിച്ച് നൽകാവുന്ന ഇൻക്രിമെന്റ് ലഭിക്കാൻ ഇപ്പോൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ സങ്കീർണ നടപടിക്രമങ്ങൾ കടക്കേണ്ടി വരുന്നതായി അദ്ധ്യാപകർ പറയുന്നു. നിയമന ഉത്തരവ് ഉൾപ്പടെ നിരവധി രേഖകളാണ് റീജിയണൽ ഡെപ്യൂട്ടി ഓഫീസുകൾ ആവശ്യപ്പെടുന്നത്.

സ്പാർക്ക് മേലധികാരികൾ നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാൻ കാലതാമസം നേരിടുന്നത്. അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പള സോഫ്ട് വെയറായ സ്പാർക്കിലാണ് ഇതിനുള്ള മാറ്രം വരുത്തേണ്ടത്. ഇതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഇടപെടൽ ആവശ്യമാണ്. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് കേരള എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.കെ. ശ്രീജേഷ് കുമാർ ആവശ്യപ്പെട്ടു.

സ്‌കോളർഷിപ്പ് കുടിശിക
27.61 കോടി അനുവദിച്ചു

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള എൽ.എസ്.എസ്,യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി. പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കോടി വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇനിയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ പോർട്ടലിൽ സ്‌കൂൾ അധികൃതർ രേഖപ്പെടുത്തുന്ന മുറയ്ക്ക് ബാക്കി തുകയും വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.