തിരുവനന്തപുരം: നഗരത്തിലെ പകുതിയോളം പ്രദേശങ്ങളിലും രണ്ടുദിവസം കുടിവെള്ളം മുടങ്ങും. സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുന്നതും പഴയ ബ്രാഞ്ച് ലൈനുകൾ, പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതുമായ ജോലികൾ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. നാളെ രാവിലെ 8 മുതൽ 26ന് വൈകിട്ട് 5 വരെ പാളയം, സ്റ്റാച്യു, എം.ജി റോഡ്, സെക്രട്ടേറിയറ്റ്, എ.കെ.ജി സെന്ററിന് സമീപപ്രദേശങ്ങൾ, ജനറൽ ഹോസ്പിറ്റൽ, കുന്നുകുഴി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, പാറ്റൂർ, മൂലവിളാകം, പാൽക്കുളങ്ങര, പേട്ട, ആനയറ, കരിക്കകം, ഒരുവാതിൽക്കോട്ട, പൗണ്ടുകടവ്, വേളി, ചാക്ക, ആൾ സെയിന്റ്സ്, വെട്ടുകാട്, ശംഖുംമുഖം, ആൽത്തറ, വഴുതയ്ക്കാട്, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, മേട്ടുകട, വലിയശാല, തൈയ്ക്കാട്, പി.എം.ജി, ലാ കോളേജ്, കുമാരപുരം, കണ്ണമ്മൂല, പൂന്തി റോഡ്, ശാസ്‌തമംഗലം, പൈപ്പിന്മൂട്, ജവഹർനഗർ,​ നന്തൻകോട്, കവടിയാർ, വെള്ളയമ്പലം എന്നിവിടങ്ങിൽ ജലവിതരണം തടസപ്പെടും. ജനങ്ങൾ ഈ ദിവസങ്ങളിൽ മുൻകരുതലെടുക്കണമെന്ന് ജല അതോറിട്ടി അറിയിച്ചു.